യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; കുറ്റം വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ചു; കുടുക്കിയത് വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതരൊക്കിയ വല

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; കുറ്റം വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ചു; കുടുക്കിയത് വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതരൊക്കിയ വല
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പെട്ട് പോയെന്ന് റിപ്പോര്‍ട്ട്. മിച്ചിഗനിലെ ഒരു വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതര്‍ വിരിച്ച വലയിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്. വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ) ആണ് അസാധാരണായ ഈ നീക്കത്തിന് നേതൃത്വമേകിയിരിക്കുന്നത്.

ഫോണി അക്കാദമിക് റൂട്ടില്‍ യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് കുടുങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പരാതി ജനുവരിയില്‍ ഫയല്‍ ചെയ്തത് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. 2017 ഫെബ്രുവരി മുതല്‍ 2019 ജനുവരി വരെയുള്ള കാലത്തിനിടെയാണ് ഇത് സംബന്ധിച്ച തട്ടിപ്പുകള്‍ അരങ്ങേറിയിരിക്കുന്നതെന്നും യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ യുഎസില്‍ നിലകൊള്ളുന്ന നൂറ് കണക്കിന് വിദേശികളെ അനധികൃതമായി യുഎസില്‍ നിലനില്‍ക്കുന്നതിന് ഇവര്‍ ഈ മാര്‍ഗത്തിലൂടെ ഒത്താശകള്‍ ചെയ്തുവെന്നാണ് ആരോപണം.

ഒരു മെട്രോ ഡെട്രോയിറ്റ് പ്രൈവറ്റ ് യൂണിവേഴ്‌സിറ്റിയിലേക്ക് അവരെ എന്‍ റോള്‍ ചെയ്യാനായി റിക്രൂട്ട് ചെയ്തുവെന്നാണ് കുറ്റം. ഹോം ലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ സ്‌പെഷ്യല്‍ ഏജന്റുമാരാണ് അണ്ടര്‍കവര്‍ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ ഈ വിധം കുടുക്കിയിരിക്കുന്നത്. ഇവരെ നിയമവിരുദ്ധമായി യുഎസില്‍ നിലനില്‍ക്കാനും ജോലി ചെയ്യാനും കുറ്റവാളികള്‍ സഹായിക്കുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends