യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എട്ടു വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന് പ്രൊഫസര്‍ മരിച്ച നിലയില്‍

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എട്ടു വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന് പ്രൊഫസര്‍ മരിച്ച നിലയില്‍
യൂണിവേഴ്‌സിറ്റി കാമ്പസിലെ ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളില്‍ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്രൊഫസര്‍ സന്ദീപ് ഗോയലും(35) ഇയാളുടെ മകളുമാണ് മരിച്ചത്. ഇരുവരേയും ലാലാ ലജപത് റായ് യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസിലെ ഓഫീസിലാണ് മരിച്ച നിലില്‍ കണ്ടെത്തിയത്. മകളെ സര്‍ജിക്കല്‍ ബ്ലേഡു കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്തി പ്രൊഫസറും കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാള്‍ വിഷാദ രോഗത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ സൂചന നല്‍കിയതായി പൊലീസ് പറഞ്ഞു. കൃത്യമായ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ ഞങ്ങള്‍ ബന്ധപ്പെട്ട ഡോക്ടറുമായി സംസാരിക്കുമെന്നും ഹിസാര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രാജേഷ് മോഹന്‍ പറഞ്ഞു.

ഗോയല്‍ മകളുമായി വൈകുന്നേരം പുറത്തുപോയി വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകിട്ട് 4 മണിയോടെ വീട്ടില്‍ നിന്ന് പുറപ്പെട്ട ഗോയല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. പിന്നീട് ഭാര്യ അന്വേഷിച്ച് യൂണിവേഴ്‌സിറ്റിയിലെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ ഗേറ്റിന് പുറത്ത് നിര്‍ത്തിയത് കണ്ടത്. എന്നാല്‍ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. ഉടന്‍ തന്ന സെക്യൂരിറ്റിയെ അറിയിച്ച് പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ രണ്ടുപേരെയും കണ്ടെത്തിയത്. 2016 മുതല്‍ ഗോയല്‍ യൂണിവേഴ്‌സിറ്റിയെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്.

Other News in this category



4malayalees Recommends