തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്‌ഫോടനം; സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന് വീരമൃത്യു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്‌ഫോടനം; സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന് വീരമൃത്യു
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തിലെ ഡ്യൂട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഐഇഡി സ്‌ഫോടനമുണ്ടായത്. ഗുരുതര പരിക്കേറ്റ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉസൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗല്‍ഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. നക്‌സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ബിജാപൂര്‍ ജില്ല സ്ഥിതിചെയ്യുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥന് പ്രാഥമിക വൈദ്യചികിത്സ നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് നടന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് കഴിഞ്ഞത്. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലായിരുന്നു ഇന്ന് വോട്ടെടുപ്പ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടിയത്. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട തമിഴ്‌നാട്ടില്‍, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.


Other News in this category



4malayalees Recommends