യുഎസ് വിമാനാപകടം ; പതിനെട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ദൗത്യ സംഘം

യുഎസ് വിമാനാപകടം ; പതിനെട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ദൗത്യ സംഘം
യുഎസില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാദൗത്യ സംഘമാണ് നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍.

യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് വിമാനാപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. 60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.

അപകടം ഉണ്ടായ ഉടന്‍ തന്നെ അധികൃതര്‍ എയര്‍പോര്‍ട്ട് അടയ്ക്കുകയും, വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു. ബോട്ടുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Other News in this category



4malayalees Recommends