എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ച് ഇംഗ്ലീഷ് ഡെന്റിസ്റ്റുകള്‍; ഫീസ് ചെലവിന് തികയുന്നില്ലെന്ന് ബിഡിഎ; എന്‍എച്ച്എസ് ഡെന്റിസ്ട്രി മരണത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറിയും

എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ച് ഇംഗ്ലീഷ് ഡെന്റിസ്റ്റുകള്‍; ഫീസ് ചെലവിന് തികയുന്നില്ലെന്ന് ബിഡിഎ; എന്‍എച്ച്എസ് ഡെന്റിസ്ട്രി മരണത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറിയും
എന്‍എച്ച്എസ് ഡെന്റിസ്റ്റുകളെ കണ്ടുകിട്ടുന്നത് ഏറെ ദുഷ്‌കരമായ പ്രവൃത്തിയാണ്. പല്ലുവേദന വന്നാലോ, കേടുവന്നാലോ പലര്‍ക്കും വേദന കടിച്ചമര്‍ത്തി കഴിയേണ്ടി വരികയോ ചെയ്യുന്ന ദുര്‍ഗതിയാണ് നേരിടുന്നത്. ഇതിനിടയില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പലായനം ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്നാണ് മുന്നറിയിപ്പ് വരുന്നത്.

രോഗികള്‍ നേരിടുന്ന ദുരിതം കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് പ്രൊഫഷന്‍ നേതാക്കള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ട് ചെയ്യുന്ന ജോലി നിര്‍ത്തുന്നതിലാണ് ഡെന്റിസ്റ്റുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ചെലവുകള്‍ പോലും ഫീസ് ഇനത്തില്‍ ലഭിക്കുന്നില്ലെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്റെ നിലപാട്.

ഉയരുന്ന ചെലവുകള്‍ മൂലം ഇംഗ്ലണ്ടിലെ ഡെന്റല്‍ സര്‍ജറികള്‍ ചാരിറ്റി പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നാണ് ബിഡിഎ പറയുന്നത്. ഈ അവസ്ഥയില്‍ സ്വകാര്യ ജോലിയില്‍ നിന്നും ലഭിക്കുന്ന തുക ഇതിനായി വിനിയോഗിക്കാന്‍ പല ഡെന്റിസ്റ്റുകളും നിര്‍ബന്ധിതമാകുന്നുവെന്നാണ് അസോസിയേഷന്റെ പരാതി. ഈ വിധത്തില്‍ 332 മില്ല്യണ്‍ പൗണ്ടെങ്കിലും പാഴാകുന്നുവെന്നാണ് കണക്ക്.

ചികിത്സയ്ക്കുള്ള പണം എന്‍എച്ച്എസ് നല്‍കുമ്പോള്‍ ഡെന്ററുകള്‍ ഫിറ്റ് ചെയ്യാന്‍ ഓരോ തവണയും 42.60 പൗണ്ടാണ് നഷ്ടം. പുതിയ രോഗിയുടെ ദന്ത ആരോഗ്യം പരിശോധിക്കാന്‍ 7.69 പൗണ്ട് നഷ്ടവും നേരിടുന്നുണ്ട്. എന്‍എച്ച്എസ് ഡെന്റിസ്ട്രി മരണത്തിന്റെ വാതില്‍ക്കലാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends