കാനഡയുടെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു ; നമ്മള്‍ ശക്തരാണ്, അമേരിക്കയ്‌ക്കെതിരെയുളള കനേഡിയന്‍മാരുടെ പ്രതികരണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, ട്രംപിനെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് മാര്‍ക്ക് കാര്‍ണി

കാനഡയുടെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു ; നമ്മള്‍ ശക്തരാണ്, അമേരിക്കയ്‌ക്കെതിരെയുളള കനേഡിയന്‍മാരുടെ പ്രതികരണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, ട്രംപിനെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് മാര്‍ക്ക് കാര്‍ണി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ പ്രതികാര തീരുവ ഏര്‍പ്പെടുത്തുമെന്ന് നിയുക്ത കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കക്കാര്‍ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സര്‍ക്കാര്‍ താരിഫുകള്‍ തുടരുമെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു.

'അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നമ്മുടെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. നമ്മുടെ രാ?ജ്യത്ത് നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതുമായ ഉത്പന്നങ്ങള്‍ക്ക് ന്യായീകരിക്കാന്‍ കഴിയാത്ത തരത്തിലുളള താരിഫുകളാണ് അദ്ദേഹം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയാള്‍ കനേഡിയന്‍ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുകയാണ്. അദ്ദേഹത്തെ വിജയിക്കാന്‍ അനുവദിക്കില്ല. അമേരിക്കക്കാര്‍ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സര്‍ക്കാര്‍ താരിഫുകള്‍ തുടരും. നമ്മള്‍ ശക്തരാണ്. അമേരിക്കയ്‌ക്കെതിരെയുളള കനേഡിയന്‍മാരുടെ പ്രതികരണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'വെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു.

കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെയും മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. 'ഒട്ടാവയെ ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കാര്‍ണിയുടെ പ്രതികരണം. അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകില്ലെ'ന്ന് കാര്‍ണി പറഞ്ഞു.

കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി ഇന്നാണ് മാര്‍ക്ക് കാര്‍ണിയെ തിരഞ്ഞെടുത്തത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി പ?ദത്തിലേക്ക് എത്തിയത്. 85.9 ശതമാനം വോട്ടാണ് കാര്‍ണിക്ക് ലഭിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായി കാര്‍ണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കനേഡിയന്‍, മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പകരമായി, ഓറഞ്ച് ജ്യൂസ്, കാപ്പി, പഴങ്ങള്‍ എന്നിവയുള്‍പ്പെടെ 30 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ (20.9 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള സാധനങ്ങള്‍ക്ക് കാനഡ സ്വന്തമായി 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കാറുകള്‍, ട്രക്കുകള്‍, സ്റ്റീല്‍, വിവിധ ഭക്ഷ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 125 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന യുഎസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്നും കനേഡിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഏപ്രില്‍ രണ്ട് മുതല്‍ കനേഡിയന്‍, മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends