15ാം വയസില്‍ ജിഹാദി വധുവാകാന്‍ പോയ ഷമീമ സിറിയന്‍ ക്യാമ്പിലെ നരക തുല്യ ജീവിതത്തില്‍ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുമോ ? ഷമീമ ബീഗം ഉള്‍പ്പെടെയുള്ളവരെ മടക്കി കൊണ്ടുവരാന്‍ ശുപാര്‍ശ

15ാം വയസില്‍ ജിഹാദി വധുവാകാന്‍ പോയ ഷമീമ സിറിയന്‍ ക്യാമ്പിലെ നരക തുല്യ ജീവിതത്തില്‍ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുമോ ? ഷമീമ ബീഗം ഉള്‍പ്പെടെയുള്ളവരെ മടക്കി കൊണ്ടുവരാന്‍ ശുപാര്‍ശ
സ്‌കൂള്‍ ജീവിതത്തിനിടെ 15ാം വയസില്‍ ജാഹാദി വധുവാകാന്‍ പോയി ഐഎസില്‍ ചേര്‍ന്ന ഷമീമ ബീഗത്തിന് സിറിയന്‍ ക്യാമ്പിലെ നിലവിലെ ജീവിതം നരക തുല്യമാണ്. തന്റെ ജീവിതം വളരെ മോശം അവസ്ഥയിലാണെന്നും യുകെയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും പലതവണ ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നിയമ പോരാട്ടത്തിലുമാണ്.

ഇപ്പോഴിതാ ഷമീമ ബീഗത്തെ ഉള്‍പ്പെടെ തിരിച്ചുകൊണ്ടുവരാമെന്ന പുനരവലോകന റിപ്പോര്‍ട്ടിലെ ശുപാര്‍ശ ചര്‍ച്ചയാവുകയാണ്. മൂന്നുവര്‍ഷത്തെ പുനരവലോകനത്തിന് ശേഷം ബ്രിട്ടന്റെ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ യുകെ കൗണ്ടര്‍ ടെററിസമാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

മനുഷ്യത്വരഹിതവും വൃത്തിഹീനവുമായ ക്യാമ്പാണെന്നും അധികൃതര്‍ വിലയിരുത്തുന്നു.

Shamima Begum Loses Final Attempt To Regain British Citizenship

മുന്‍ അറ്റോര്‍ണി ജനറല്‍ ഡൊമിനിക് ഗ്രീവ്, ബരോണസ് സയീദ വാഴ്‌സി, മുന്‍ എം 16 ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം ഡയറക്റ്റര്‍ റിച്ചാര്‍ഡ് ബാരെറ്റ്, മുന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മേധാവി സര്‍ പീറ്റര്‍ ഫാഹി എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം 50നും 70നും ഇടയിലുള്ളവരാണ് ക്യാമ്പിലുള്ളത്. അധികവും സ്ത്രീകള്‍. നിരവധി കുട്ടികളും ഇവര്‍ക്കൊപ്പമുണ്ട്. ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയത് ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ്. സിറിയന്‍ ക്യാമ്പുകളിലുള്ളവരെ തിരിച്ചുകൊണ്ടുവന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ബ്രിട്ടനിലെത്തിയാല്‍ പ്രോസിക്യൂഷന്‍ നടപടികളുണ്ടാകുമെന്ന് അവരെ അറിയിക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്.




Other News in this category



4malayalees Recommends