വണ്‍ നേഷന്‍ നേതാവ് പോളിന്‍ ഹാന്‍സന്റെ ടോമി റോബിന്‍സണ്‍ അഭിമുഖം വിവാദത്തില്‍; ഹാന്‍സനെ ന്യായീകരിച്ച് ബാര്‍ണബി ജോയ്‌സ്

വണ്‍ നേഷന്‍ നേതാവ് പോളിന്‍ ഹാന്‍സന്റെ ടോമി റോബിന്‍സണ്‍ അഭിമുഖം വിവാദത്തില്‍; ഹാന്‍സനെ ന്യായീകരിച്ച് ബാര്‍ണബി ജോയ്‌സ്
തീവ്ര ഇസ്ലാംവിരുദ്ധ നിലപാടുകള്‍ക്കും നിരവധി നിയമവിവാദങ്ങള്‍ക്കും പേരുകേട്ട ബ്രിട്ടീഷ് രാഷ്ട്രീയ പ്രവര്‍ത്തകനായ ടോമി റോബിന്‍സണുമായി വണ്‍ നേഷന്‍ നേതാവ് പോളിന്‍ ഹാന്‍സണ്‍ നടത്തിയ അഭിമുഖം ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ കടുത്ത വിവാദത്തിന് വഴിവെച്ചു. അഭിമുഖത്തെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍, വണ്‍ നേഷന്‍ എംപിയായ ബാര്‍ണബി ജോയ്‌സ് ഹാന്‍സനെ പിന്തുണച്ച് രംഗത്തെത്തി.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളെക്കുറിച്ചും കുടിയേറ്റവുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ജോയ്‌സ് പറഞ്ഞു. ഒരു വ്യക്തിയുമായി അഭിമുഖം നടത്തിയതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുന്നതായി കാണാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു മണിക്കൂറിലേറെ നീണ്ട അഭിമുഖത്തില്‍, ഓസ്‌ട്രേലിയയുടെ മുന്‍കാല കുടിയേറ്റ നയങ്ങളില്‍ നിന്ന് രാജ്യം അകന്നതാണ് ഇന്നത്തെ പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പോളിന്‍ ഹാന്‍സണ്‍ ആരോപിച്ചു. ചില കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയുടെ ക്ഷേമപദ്ധതികള്‍ ലക്ഷ്യമിട്ടാണ് രാജ്യത്തേക്ക് എത്തുന്നതെന്നും അവര്‍ ആരോപിച്ചെങ്കിലും, ഈ വാദങ്ങള്‍ക്ക് തെളിവില്ലെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, ഗ്രീന്‍സ് സെനറ്റര്‍ സാറ ഹാന്‍സണ്‍-യംഗ്, കുറ്റകൃത്യങ്ങള്‍ക്കും വംശീയ വിദ്വേഷ പ്രസ്താവനകള്‍ക്കും പേരുകേട്ട വ്യക്തിയുമായി ഹാന്‍സണ്‍ വേദി പങ്കിട്ടത് അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് വിമര്‍ശിച്ചു. വിദ്വേഷവും വിഭജനവും ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള ശ്രമമാണ് ഇതെന്നും അവര്‍ ആരോപിച്ചു.

Other News in this category



4malayalees Recommends