മാപ്പ് പറഞ്ഞിട്ടും ഭീഷണി അവസാനിക്കുന്നില്ല; മൂന്ന് വീടുകള്‍ മാറിത്താമസിച്ചു, കുട്ടിയുടെ പഠനവും താറുമാറായി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെണ്‍കുട്ടിയുടെ അമ്മ പറയുന്നു

മാപ്പ് പറഞ്ഞിട്ടും ഭീഷണി അവസാനിക്കുന്നില്ല; മൂന്ന് വീടുകള്‍ മാറിത്താമസിച്ചു, കുട്ടിയുടെ പഠനവും താറുമാറായി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെണ്‍കുട്ടിയുടെ അമ്മ പറയുന്നു
നീറ്റ് പരീക്ഷാ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ മോശം പരാമര്‍ശം നടത്തിയ 15-കാരിക്കും കുടുംബത്തിനുമെതിരായ ഭീഷണികള്‍ ഇപ്പോഴും തുടരുകയാണെന്ന് കുട്ടിയുടെ അമ്മ. സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞിട്ടും ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും ശമനമില്ലെന്ന് അവര്‍ പറഞ്ഞു.

സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ഇതിനകം മൂന്ന് തവണ വീടുമാറി താമസിക്കേണ്ടിവന്നതായും, നിരന്തര ഭീഷണികള്‍ കാരണം മകളുടെ വിദ്യാഭ്യാസവും ഗുരുതരമായി ബാധിക്കപ്പെട്ടിരിക്കുകയാണെന്നും അമ്മ വ്യക്തമാക്കി.

സംഭവത്തില്‍ കുട്ടിയോട് ക്ഷമിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും, എന്നിട്ടും തങ്ങള്‍ ലക്ഷ്യമാക്കപ്പെടുന്നത് അവസാനിച്ചിട്ടില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി. പോലീസില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്ന കുടുംബം, മകളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതായി ആരോപിച്ചു.

15 വയസ്സ് മാത്രമുള്ള കുട്ടിയെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിനായി, 25 വയസ്സുള്ള ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയാണെന്ന വ്യാജവിവരങ്ങളും പ്രചരിപ്പിക്കുന്നതായി കുടുംബം ആരോപിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങളും ഭീഷണികളും അവസാനിപ്പിക്കാന്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends