അമേരിക്കന്‍ വിദ്യാര്‍ഥി വിസയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കനത്ത ഇടിവ്; ചൈനയെക്കാള്‍ വലിയ കുറവ്

അമേരിക്കന്‍ വിദ്യാര്‍ഥി വിസയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കനത്ത ഇടിവ്; ചൈനയെക്കാള്‍ വലിയ കുറവ്
2025-ലെ പ്രധാന പ്രവേശന സീസണില്‍ അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്റ്റുഡന്റ് വിസകളില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. യു.എസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് പുറത്തുവിട്ട വിശകലനത്തിലാണ് ഈ വിവരം.

2025 മെയ് മുതല്‍ ഓഗസ്റ്റ് വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചത് വെറും 22,149 F-1 സ്റ്റുഡന്റ് വിസകള്‍ മാത്രമാണ്. 2024-ലെ ഇതേ കാലയളവില്‍ ഇത് 58,694 ആയിരുന്നു. അതായത്, ഒരു വര്‍ഷത്തിനിടെ 62 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

ചൈനീസ് വിദ്യാര്‍ഥികള്‍ക്കും വിസ അനുവദനത്തില്‍ കുറവുണ്ടായെങ്കിലും അത് ഇന്ത്യയിലേതിനേക്കാള്‍ വളരെ കുറവായിരുന്നു. 2024-ല്‍ 61,075 ആയിരുന്ന F-1 വിസകള്‍ 2025-ല്‍ 40,034 ആയി കുറഞ്ഞു. ഇത് 34 ശതമാനത്തിന്റെ ഇടിവാണ്.

അമേരിക്കന്‍ സര്‍വകലാശാലകളിലെ പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുന്ന ഏറ്റവും തിരക്കേറിയ കാലഘട്ടമാണ് മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങള്‍. ഈ സമയത്ത് ഉണ്ടായ കനത്ത ഇടിവ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Other News in this category



4malayalees Recommends