കിരണ്‍ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നു, കിരണ്‍ വിസ്മയയെ വിവാഹം കഴിച്ചത് ഗള്‍ഫുകാരന്റെ മകളായതിനാല്‍ ; സാക്ഷി മൊഴി

കിരണ്‍ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നു, കിരണ്‍ വിസ്മയയെ വിവാഹം കഴിച്ചത് ഗള്‍ഫുകാരന്റെ മകളായതിനാല്‍ ; സാക്ഷി മൊഴി
വിവാഹം ചെയ്തത് ഗള്‍ഫുകാരന്റെ മകളായതിനാലും മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരണ്‍ പറഞ്ഞതായി വിസ്മയ വെളിപ്പെടുത്തിയതായി സഹോദര ഭാര്യ, കൊല്ലത്തെ വിസ്മയ കേസിലെ വിചാരണയ്ക്കിടെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറില്‍ നിന്ന് വിസ്മയ നിരന്തരം മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്നാണ് സാക്ഷി മൊഴി. മര്‍ദ്ദനത്തെ പറ്റിയുളള വിസ്മയയുടെ വാട്‌സാപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കിരണ്‍കുമാര്‍ സ്ത്രീധനത്തിനു വേണ്ടിയാണ് വിസ്മയയെ മര്‍ദ്ദിച്ചത് എന്ന സൂചനയാണ് വിസ്മയയുടെ സഹോദര ഭാര്യ ഡോക്ടര്‍ രേവതി കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉള്ളത്. ഗള്‍ഫുകാരന്റെ മകളായതു കൊണ്ടും മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് തന്നെ വിവാഹം കഴിച്ചതെന്ന് കിരണ്‍ പറഞ്ഞതായി വിസ്മയ സഹോദര ഭാര്യയെ അറിയിച്ചിരുന്നു. കിരണ്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ച കാര്യം വെളിപ്പെടുത്തി വിസ്മയ അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും കോടതിക്കു മുന്നില്‍ ഡോക്ടര്‍ രേവതി തിരിച്ചറിഞ്ഞു.

കിരണ്‍ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നെന്നും ഡോ രേവതി കോടതിയില്‍ പറഞ്ഞു. അവസാന നാളുകളില്‍ താനുമായി ആശയവിനിമയം നടത്താതിരിക്കാന്‍ വിസ്മയയുടെ ഫോണില്‍ കിരണ്‍ തന്റെ നമ്പര്‍ ബ്ലോക്കു ചെയ്തിരുന്നുവെന്നും ഡോക്ടര്‍ രേവതി കോടതിയെ അറിയിച്ചു.



Other News in this category



4malayalees Recommends