'ആത്മീയ ഭക്ഷണം' പ്രഭാഷണം ഒന്നാം വയസ്സിലേക്ക്; ജോസഫ് പാപ്പന് നിര്‍വൃതി

'ആത്മീയ ഭക്ഷണം' പ്രഭാഷണം  ഒന്നാം വയസ്സിലേക്ക്; ജോസഫ്  പാപ്പന് നിര്‍വൃതി
വെരി. റെവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പാ, റെവ. ഫാ .ഡേവിസ് ചിറമേല്‍ , റെവ . ഫാ അലക്‌സാണ്ടര്‍ കൂടാരത്തില്‍ . റെവ . ഫാ .റെജി ചാക്കോ , റെവ .ഫാ .ബ്രിന്‍സ് മാത്യൂസ് , റെവ .ഫാ .മാത്യൂസ് പുരക്കന്‍ , റെവ .ഫാ . ജോയ്‌സ് പാപ്പന്‍, റെവ . ഫാ . ജോണ്‍ പാപ്പന്‍ , തുടങ്ങിയവരുടെ വചനസന്ദേശങ്ങള്‍ നൂറുകണക്കിന് വിശ്വാസികളില്‍ എല്ലാ ദിവസവും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് .


തുമ്പമണ്‍ ഭദ്രാസനത്തിന്റെ മാര്‍ ക്‌ളീമിസ് തിരുമേനിയും സന്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇവിടെയുള്ള മാര്‍ യൂലിയോസ് തിരുമേനിയും സന്ദേശം നല്‍കാമെന്നേറ്റിട്ടുണ്ട്.


രണ്ട് മുതല്‍ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ സന്ദേശങ്ങളാണ് നല്‍കുന്നത്. ഉണര്‍ന്ന് എണീറ്റ് വരുമ്പോള്‍ അത് കേള്‍ക്കുന്നത് ഹൃദയത്തെ കൂടുതല്‍ വിശുദ്ധീകരിക്കും. അന്നത്തെ ദിവസത്തെ ദൈവികചൈതന്യത്തില്‍ അഭിമുഖീകരിക്കാന്‍ ശക്തി നല്‍കും.


വല്യപ്പച്ചന്റെ ഓര്‍മ്മദിനമായ ജോണ്‍ അഞ്ചിനായിരുന്നു ആദ്യത്തെ സന്ദേശം.


കോണി ഐലന്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജോസഫ് പാപ്പന്റെ നേതൃത്വത്തിലുള്ള ഏഞ്ചല്‍ മെലഡീസില്‍ ഏഴു പേരുണ്ട്. പള്ളികളിലും സംസ്‌കാര ശുശ്രുഷയ്ക്കുമൊക്കെ പോയി പാടും. ഇത് ബിസിനസ് ലക്ഷ്യങ്ങളോടെയൊന്നുമല്ല. മക്കളും കൊയറില്‍ പാടാന്‍ എത്തും.


ജോസഫ് പാപ്പന്റെ അഞ്ചു സഹോദരരില്‍ ഒരാള്‍ വൈദികനാണ്‌വെരി. റെവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പാ. അദ്ദേഹത്തിന്റെ രണ്ട് മക്കളും വൈദികരാണ്.


ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍മോണ്ടിലെ അംഗമാണ് ജോസഫ് പാപ്പന്‍ .


ഈ ദൗത്യം കഴിയുന്നത്ര കാലം തുടരുകയാണ് ലക്ഷ്യം.


അഭിവന്ദ്യ തിരുമേനിമാരുടെയും വന്ദ്യ വൈദിക ശ്രേഷ്ഠരുടെയും ആത്മാര്‍ത്ഥമായ സഹകരണവും പ്രാര്‍ത്ഥനയും ഈ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാണ് . ഈ വചന ശുശ്രുഷ എല്ലാവരിലും എത്തിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ദൈവനാമത്തില്‍ നന്ദിയര്‍പ്പിക്കുന്നു . തുടര്‍ന്നും നിങ്ങളേവരുടെയും പ്രാര്ഥനാപൂര്‍വ്വമായ സഹകരണം പ്രതീക്ഷിക്കുന്നു .


Other News in this category



4malayalees Recommends