അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയില്‍, മറ്റുവണ്ടിക്കാര്‍ ആരും നിര്‍ത്തിയില്ല: ദൃക്‌സാക്ഷി

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയില്‍, മറ്റുവണ്ടിക്കാര്‍ ആരും നിര്‍ത്തിയില്ല: ദൃക്‌സാക്ഷി
വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയിലെന്ന് ദൃക്‌സാക്ഷി. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര്‍ മാത്രമേ നിര്‍ത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിര്‍ത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കില്‍ എടുത്ത് കിടത്തിയാണ് കൊണ്ടുപോയതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

അപകടത്തിന് കാരണം ബസിന്റെ അമിത വേഗതയെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്.

ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികളും പറഞ്ഞു. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പനനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Other News in this category



4malayalees Recommends