മംഗളൂരു സ്‌ഫോടനം ; 18 ഇടങ്ങളില്‍ റെയ്ഡ് ; പരിശോധന മുഹമ്മദ് ഷരീഖിന്റെ ബന്ധുവീട്ടിലുള്‍പ്പെടെ ; ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ആകൃഷ്ടനായ ഷരീഖ് ബോംബ് നിര്‍മ്മാണം പഠിച്ചിരുന്നതായി പൊലീസ് കണ്ടെത്തി

മംഗളൂരു സ്‌ഫോടനം ; 18 ഇടങ്ങളില്‍ റെയ്ഡ് ; പരിശോധന മുഹമ്മദ് ഷരീഖിന്റെ ബന്ധുവീട്ടിലുള്‍പ്പെടെ ; ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ആകൃഷ്ടനായ ഷരീഖ് ബോംബ് നിര്‍മ്മാണം പഠിച്ചിരുന്നതായി പൊലീസ് കണ്ടെത്തി
മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് 18 ഇടങ്ങളില്‍ പൊലീസ് റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. ശിവമോഗയിലെ തീര്‍ഥഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടന്നിരുന്നു. മൈസൂരുവിലും മംഗളൂരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് നിലവില്‍ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തര മന്ത്രിയും സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദും ഇന്നു സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കും.

മംഗളൂരുവിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷരീഖ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ആകൃഷ്ടനായ ഷരീഫ് ബോംബ് നിര്‍മ്മാണം പഠിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബോംബ് നിര്‍മ്മാണത്തില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനാലാണ് കുക്കര്‍ ബോംബിന്റെ വീര്യം കുറഞ്ഞതെന്നും പൊലീസ് അറിയിച്ചിരുന്നു.

Other News in this category



4malayalees Recommends