ഭാര്യ ഒളിച്ചോടി കാമുകനൊപ്പം ജീവിക്കുന്നു ; കൊല ചെയ്‌തെന്നാരോപിച്ച് ഭര്‍ത്താവ് ജയിലിലും ; ഒടുവില്‍ മരിച്ച പെണ്‍കുട്ടിയെ ഹാജരാക്കി മകനെ രക്ഷിച്ച് ഒരമ്മ

ഭാര്യ ഒളിച്ചോടി കാമുകനൊപ്പം ജീവിക്കുന്നു ; കൊല ചെയ്‌തെന്നാരോപിച്ച് ഭര്‍ത്താവ് ജയിലിലും ; ഒടുവില്‍ മരിച്ച പെണ്‍കുട്ടിയെ ഹാജരാക്കി മകനെ രക്ഷിച്ച് ഒരമ്മ
ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയില്‍ ഏഴുവര്‍ഷം മുമ്പ് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതിയെ ജീവനോടെ കണ്ടെത്തി. കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കുകയായിരുന്നു യുവതി. എന്നാല്‍ ഈ യുവതിയുടെ കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവ് ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.ജയില്‍ ശിക്ഷ അനുഭവിക്കുന്ന വിഷ്ണുവിന്റെ അമ്മ സുനിതയാണ് 'മരിച്ച' പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഹത്രാസില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.മകനെ ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിഷ്ണുവിന്റെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധിയായ തന്റെ മകന് നീതി തേടിയാണ് അവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കൗമാരപ്രായത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ വിഷ്ണു എന്നയാളെ കോടതി 7 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്.

എന്നാല്‍ അതിനിടയിലാണ് യുപിയിലെ ഹത്രാസ് ജില്ലയില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിക്ക് മറ്റൊരാളോട് പ്രണയമുണ്ടായിരുന്നു. അയാള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് ഹത്രാസ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. യുവതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അലിഗഡ് കോടതിയെ സമീപിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന യുവതി സ്വന്തം മകളാണെന്ന് പെണ്‍കുട്ടിയുടെ പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്.

Other News in this category



4malayalees Recommends