കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ; മുറിച്ച് കുഴമ്പ് രൂപത്തിലാക്കി ആസിഡിലൊഴിച്ചു ; മിസ് സ്വിസ് ഫൈനലിസ്റ്റിനെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ; മുറിച്ച് കുഴമ്പ് രൂപത്തിലാക്കി ആസിഡിലൊഴിച്ചു ; മിസ് സ്വിസ് ഫൈനലിസ്റ്റിനെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്
രണ്ട് മക്കളുടെ അമ്മായായ 38 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വാളിനും കത്തിക്കും ശരീരം കഷ്ണങ്ങളാക്കിയ ശേഷം ഹാന്‍ഡ് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ജ്യൂസ് ആക്കി ഭര്‍ത്താവ്. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് സംഭവം. ബേസലിന് സമീപത്തെ ബിന്നിഗെനിലെ വസതിയില്‍ വച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ശരീരഭാഗങ്ങള്‍ കുഴമ്പ് പരുവത്തില്‍ ആക്കിയ ശേഷം ഇത് ആസിഡില്‍ ഇട്ടാണ് ഭര്‍ത്താവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. ഫെബ്രുവരിയില്‍ നടന്ന ദാരുണ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പുറത്ത് വരുന്നത്.

നേരത്തെ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലില്‍ മത്സരിച്ച ക്രിസ്റ്റീന ജോക്‌സിമോവിച്ചാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. പൂര്‍ണമായി നശിക്കാതിരുന്ന ചില ശരീര ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 38കാരിയായ ക്രിസ്റ്റീന ജോക്‌സിമോവിച്ച് കൊല്ലപ്പെട്ടതായി വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് 38കാരി നേരിടേണ്ടി വന്ന ക്രൂരത മറനീക്കിയെത്തിയത്. ക്രിസ്റ്റീന ജോക്‌സിമോവിച്ചിന്റെ ഭര്‍ത്താവായ തോമസ് ഇതിനോടകം കൊലപാതകത്തേക്കുറിച്ച് കുറ്റസമ്മതം നടത്തിയതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്.

തോമസ് ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ അറക്കവാളിനും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രികയും ഉപയോഗിച്ച് മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി. ഇതിന് പിന്നാലെ മൃതദേഹം ഹാന്‍ഡ് ബ്ലെന്‍ഡറിന്റെ സഹായത്തോടെ കുഴമ്പ് പരുവത്തിലാക്കി. ഇവ ആസിഡ് മിശ്രിതത്തില്‍ ഒഴിച്ച് മറവ് ചെയ്യുകയായിരുന്നു.

സ്വയം പ്രതിരോധത്തിനായാണ് യുവതിയെ ആക്രമിച്ചതെന്നാണ് തോമസ് വിശദമാക്കിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തോട് ചെയ്ത ക്രൂരത ഈ വാദം തള്ളുന്നതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ലൂസാന്നയിലെ ഫെഡറല്‍ കോടതി ജാമ്യം അനുവദിക്കണമെന്ന തോമസിന്റെ വാദം തള്ളി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ അയച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഇയാളുടെ മാനസികാരോഗ്യ നില പരിശോധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2017ലാണ് ഇവര്‍ വിവാഹിതരായത്. സമൂഹമാധ്യമങ്ങളിലും മറ്റും സജീവമായിരുന്ന ഇവര്‍ കുടുംബത്തോടൊപ്പമുള്ള യാത്രകളുടേയും മറ്റും ചിത്രങ്ങള്‍ സജീവമായി പങ്കുവച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായാണ് സുഹൃത്തുക്കള്‍ പറഞ്ഞു.

Other News in this category



4malayalees Recommends