ഭിക്ഷാടകനെ കൊലപ്പെടുത്തി കത്തിച്ചു, കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയ ആത്മഹത്യാ നാടകത്തില്‍ ഇരയായി നിരപരാധി

ഭിക്ഷാടകനെ കൊലപ്പെടുത്തി കത്തിച്ചു, കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയ ആത്മഹത്യാ നാടകത്തില്‍ ഇരയായി നിരപരാധി
കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയത് ആത്മഹത്യാ നാടകം. ഭിക്ഷാടകനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തതായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന ഭിക്ഷാടകനെ തീയിട്ട് കൊലപ്പെടുത്തിയാണ് തന്റെ ആത്മഹത്യയെന്ന് വരുത്തി തീര്‍ത്തത്. എന്നാല്‍ ഒടുവില്‍ യുവതിയും കാമുകനും പൊലീസിന്റെ പിടിയിലായി. ഗുജറാത്തിലെ കച്ചിലാണ് കൃത്യം നടന്നത്.

റാമി കേസരിയ, അനില്‍ ?ഗങ്കാല്‍ എന്നിവരാണ് ശനിയാഴ്ച പൊലീസ് പിടിയിലായത്. ജൂലൈയിലാണ് ഇരുവരും ചേര്‍ന്ന് ഭിക്ഷാടകരെ കൊലപ്പെടുത്തിയത്. ഭിക്ഷാടകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജൂലൈ അഞ്ചിന് യുവതിയുടെ ഭര്‍ത്താവിന്റെ വീടിന് സമീപത്തുകൊണ്ടിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു.

മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കത്തിയെരിഞ്ഞ മൃതദേഹത്തിന് സമീപം റാമി തന്റെ മൊബൈല്‍ ഫോണും ചെരുപ്പും ഉപേക്ഷിച്ചു. കൊലപാതകം ചെയ്തതിന്റെ കുറ്റബോധത്തില്‍ റാമി സെപ്റ്റംബര്‍ 29 ന് തന്റെ പിതാവിനെ ചെന്നുകണ്ട് സത്യങ്ങളെല്ലാം പറഞ്ഞു. പിതാവാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതോടെ പൊലീസ് റാമിയെയും അനിലിനെയും കണ്ടെത്തി പിടികൂടുകയായിരുന്നു.

തന്റെ വിവാഹത്തില്‍ സംതൃപ്തയല്ലാതിരുന്ന റാമി, അനിലിനെ വിവാഹം ചെയ്യാന്‍ ഒരേ ഒരു മാര്‍?ഗം താന്‍ മരിച്ചതായി വരുത്തിത്തീര്‍ക്കലാണെന്ന് കരുതിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നേരത്തേ വിവാ?ഹിതരായതിനാല്‍ റാമിയുടെയും അനിലിന്റെയും വിവാ?ഹം നിലനില്‍ക്കില്ല. റാമിയും അനിലും ചേര്‍ന്ന് കൊലപ്പെടുത്തിയത് ഭാരത് ഭാട്ടിയ എന്നയാളെയാണെന്ന് പിന്നീട് കണ്ടെത്തി. ഭാട്ടിയയുടെ സഹോദരനാണ് ഇയാളെ തിരിച്ചറിഞ്ഞത്.

Other News in this category



4malayalees Recommends