Business
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ അധിക ചെലവ് മറിക്കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. കോവിഡ് വാക്‌സീന്‍ വിതരണത്തിനടക്കമുളള അധിക ചെലവുകള്‍ നേരിടാനാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ഉയര്‍ന്ന വരുമാന ബ്രാക്കറ്റിനും ചില പരോക്ഷനികുതികള്‍ക്കും കീഴിലുള്ള നികുതിദായകരില്‍ നിന്നുള്ള ഒരു ചെറിയ സെസ്സിനെ പറ്റിയാണ് പ്രാഥമിക ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട് പറയുന്നു. പെട്രോളിയം, ഡീസല്‍, കസ്റ്റംസ് തീരുവ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും
വിളവെടുപ്പിന് തയ്യാറായി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ റാഞ്ചിയിലെ കൃഷിയിടം. തന്റെ ഫാം ഹൗസില്‍ വിളയിച്ച പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ധോണി ഇപ്പോള്‍. ഇതിനായുള്ള ഒരുക്കങ്ങളും ചര്‍ച്ചകളും അവസാനഘട്ടത്തിലാണ്. ജാര്‍ഖണ്ഡിലെ കൃഷി വകുപ്പിനാണ് ധോണിയുടെ ഫാം ഹൗസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ യു.എ.ഇയിലേക്ക് എത്തിക്കുന്നതിനുള്ള
ആപ്പിളിന്റെ ആദ്യത്തെ വൈദ്യുതി കാര്‍ വാഹനം 2024ല്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പനിയായ ആപ്പിളിന്റെ വാഹന ലോകത്തേക്കുള്ള ആദ്യ കാല്‍വയ്പ്പാകും ഇത് . അടുത്ത തലമുറയില്‍പെട്ട ബാറ്ററികളും സെല്‍ഫ് ഡ്രൈവിങ് സാങ്കേതിക വിദ്യയുമായിരിക്കും ആപ്പിള്‍ വൈദ്യുതി കാറുകളുടെ പ്രധാന പ്രത്യേകതകള്‍ വൈദ്യുത കാര്‍ രംഗത്തേക്കുള്ള ആപ്പിളിന്റെ വരവ്
റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പ്രകാരം വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കൊറോണ വൈറസ് പാര്‍ച്ചവ്യാധിയെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. ഓഗസ്റ്റ് 31 വരെ നിലവിലുള്ള എല്ലാ വ്യക്തിഗത, കോര്‍പ്പറേറ്റ് ടേം വായ്പക്കാര്‍ക്കും ആറ് മാസത്തെ മൊറട്ടോറിയം നല്‍കാന്‍
അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി ഡേവിഡ്‌സണ് വിപണിയില്‍ ഇപ്പോള്‍ കാര്യമായി വില്‍പ്പനയില്ല. ഭാവിയിലും ഇന്ത്യന്‍ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലാണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയോട് വിട പറയാനൊരുങ്ങുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍
കോവിഡ് 19 വൈറസ് ബാധ ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഏഷ്യയിലെ സമ്പന്നന്‍ എന്ന സ്ഥാനമാണ് നഷ്ടമായിരിക്കുന്നത്. ചൈനയിലെ ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക്ക് മായാണ് അംബാനിയെ മറികടന്നത്. എണ്ണ വില കുറഞ്ഞതും ഓഹരി വിപണിയിലെ തകര്‍ച്ചയുമാണ് അംബാനിയ്ക്ക് തിരിച്ചടിയായത്. തിങ്കളാഴ്ച മാത്രം 580 കോടി ഡോളറിന്റെ നഷ്ടമാണ് അംബാനിക്കുണ്ടായത്.
സ്വര്‍ണവില കുതിക്കുന്നു. ഇന്നത്തെ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ 30200 രൂപ നല്‍കണം. ഇന്നു മാത്രം പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്. ഗ്രാമിന് 3775 രൂപയായി. സ്വര്‍ണ വിലയ്‌ക്കൊപ്പം പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ കൂടുതല്‍ വില നല്‍കേണ്ടിവരും.
ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് വേണ്ടി സവിശേഷമായി രൂപകല്പന ചെയ്ത ഒന്നാണ് കെ.എസ്.എഫ്.ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ) പ്രവാസിചിട്ടി. പ്രവാസി ചിട്ടിയ്ക്ക് വേണ്ടിയുള്ള ദീർഘനാളത്തെ ആവശ്യം ഈ അടുത്ത കാലത്ത് RBI ശരിവെച്ചതോടെയാണ് ഇത് സാധ്യമായത്. അടുത്ത അഞ്ച് കൊല്ലം കൊണ്ട് കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന 50,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ 10000 കോടി രൂപ
ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജി ഡി പി വളര്‍ച്ചാനിരക്ക് കേവലം അഞ്ച് ശതമാനം മാത്രം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. മാര്‍ച്ച് 2013ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് ഇന്ന്