മലപ്പുറത്ത് നാടോടി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം നേതാവ് പിടിയില്‍

മലപ്പുറത്ത് നാടോടി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍   സിപിഎം നേതാവ് പിടിയില്‍
മലപ്പുറം എടപ്പാളില്‍ പത്തു വയസ്സുകാരി ക്രൂരമായ മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ സിപിഐഎം ഏരിയ കമ്മിറ്റി അംഗം പോലീസ് പിടിയില്‍. വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാഘവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.ആക്രിപെറുക്കാനെത്തിയ പെണ്‍കുട്ടിയാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്.രാഘവന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.അതേസമയം, മര്‍ദ്ദനമേറ്റ കുട്ടി ഇപ്പോഴും മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. റോഡരികില്‍ നിന്നും ആക്രി പെറുക്കുന്നത് രാഘവന്‍ വിലക്കി,എന്നാല്‍ ഇത് അനുസരിക്കാത്തതിനാല്‍ പ്രകോപിതനായ രാഘവന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ആക്രി പെറുക്കുന്ന ചാക്ക് രാഘവന്‍ പിടിച്ച് വാങ്ങി.ശേഷം ചാക്കുപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. മര്‍ദ്ദനത്തില്‍ കുട്ടിയിടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. ബാലികക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീക്കും മര്‍ദ്ദനം ഏറ്റിട്ടുണ്ട്.ചാക്കില്‍ ഉണ്ടായിരുന്ന ഇരുമ്പ് ബാലികയുടെ നെറ്റിയില്‍ കൊണ്ടാണ് മുറിവേറ്റത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.


പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികില്‍സയ്ക്കായി ബാലികയെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ സ്വാമേധയ കേസെടുക്കുമെന്ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് വ്യക്തമാക്കി.



Related News

Other News in this category



4malayalees Recommends