ലോക്‌സഭാ തെരെഞ്ഞടുപ്പ്;രണ്ടിടങ്ങളിലെ അക്രമ സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ ശാന്തം;61 . 29 ശതമാനം പോളിങ് രേഖപ്പെടുത്തി

ലോക്‌സഭാ തെരെഞ്ഞടുപ്പ്;രണ്ടിടങ്ങളിലെ അക്രമ സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ ശാന്തം;61 . 29  ശതമാനം പോളിങ് രേഖപ്പെടുത്തി

പതിനൊന്ന് സംസ്ഥാനങ്ങളിലും ,ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 95 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 61 . 29 ശതമാനം പോളിങ് രേഖപ്പെടുത്തി.ആദ്യഘട്ടം പോലെ തന്നെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം ഈ രണ്ടു സംസ്ഥാനങ്ങളിലെ അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവെ ശാന്തമായിരുന്നു രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ്.കനത്ത പോളിങ് രേഖപ്പെടുത്തിയത് അസമിലും മണിപ്പൂരിലും പശ്ചിമ ബംഗാളിലുമാണ്.


അസമില്‍ 73 .32 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ മണിപ്പൂരില്‍ രേഖപ്പെടുത്തിയത് 74 .69 ശതമാനം പോളിങ് ആണ്.പശ്ചിമ ബംഗാളില്‍ 75 .27 ശതമാനം പോളിങ്ങും രേഖപ്പെടുത്തി.പുതുച്ചേരിയിലും ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്,എഴുപത്തിയെട്ട് ശതമാനം.തമിഴ്നാട്ടില്‍ ഇനി വോട്ടെടുപ്പ് ബാക്കിയുള്ളത് വെല്ലൂരില്‍ മാത്രമാണ്.കണക്കില്‍പ്പെടാത്തപണം പിടിച്ചെടുത്ത വെല്ലൂരിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രപതി കഴിഞ്ഞ ദിവസം റദ്ദാക്കുകയായിരുന്നു.തമിഴ്നാട്ടിലെ 38 മണ്ഡലങ്ങളും കര്‍ണ്ണാടകയിലെ പതിനാലു മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ ബൂത്തിലെത്തി.





Related News

Other News in this category



4malayalees Recommends