കാന്‍സറിനെ സധൈര്യം നേരിട്ട ആ പുഞ്ചിരിക്കുന്ന മുഖം ഇനി ഓര്‍മ്മ.പത്തനംതിട്ട സ്വദേശി അരുണിമ രാജന്റെ മടക്കം ക്യാന്‍സറിനെ കരളുറപ്പ് കൊണ്ട് കൊണ്ട് നേരിട്ട് തന്നെ.ഒരു പെണ്‍കുട്ടിയുടെ ഏറ്റവും നല്ല മുഹൂര്‍ത്തത്തിലാണ് അരുണിമ തന്നെ ബാധിച്ചിരിക്കുന്നത് കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു.ആദ്യം ഒരു മരവിപ്പായിരുന്നെങ്കിലും പൊരുതുക തന്നെ വേണമെന്ന ഉറച്ച വിശ്വാസം അരുണിമയെ ഇന്നലെ വരെയുള്ള സന്തോഷത്തോടെയുള്ള ജീവിതത്തിന്റെ പടവുകള്‍ കയറാന്‍ സഹായിച്ചു.
ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയ അരുണിമയുടെ നേട്ടം തന്നെയാണ് സ്വന്തം ജീവിതം.പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി, കുറെ നാളായി അലട്ടിക്കൊണ്ടിരുന്നു പല്ലുവേദന ക്ലിയര്‍ ആക്കാം എന്ന് കരുതി ആശുപത്രിയിലെത്തിയ അരുണിമ പിന്നീട് ആശുപത്രിയില്‍ തന്നെയായിരുന്നു.പല്ലുവേദനയ്ക്കൊപ്പമെത്തിയ പനിയും ഛര്‍ദ്ദിയും തുടര്‍ന്ന് നടത്തിയ ടെസ്റ്റുകളില്‍ കുടലില്‍ ചെറിയ അണുബാധ കണ്ടെത്തിയതോടെ തുടക്കം.വിശദപരിശോധനകള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചെന്നെങ്കിലും പേടിക്കാന്‍ മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായി താന്‍ മുന്‍പ് ജോലി ചെയ്തിരുന്ന എറണാകുളം അമൃത ആശുപത്രിയിലെത്തിയപ്പോഴാണ് കുടലില്‍ ക്യാന്‍സര്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്കാവുന്ന ചികിത്സകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം പരിധികളേറെയായിരുന്നു.
ആദ്യകീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്‍ചികിത്സ കൂടുതല്‍ പ്രശ്നത്തിലായി.ഓഗസ്റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള് തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്.ആദിനാണ് അവളെ ശരിക്കും മാറ്റി,അവള് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷകള്‍ ബാക്കിയാക്കി അവര്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.