യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നാട് കടത്തല്‍ നാളെ ആരംഭിക്കും; റോക്കറ്റ് ഡോക്കറ്റിനായി ട്രംപ് ഭരണകൂടം മാസങ്ങളോളമായി ആസൂത്രണം ചെയ്യുന്നു; നാളെ മുതല്‍ പത്ത് നഗരങ്ങളില്‍ കടുത്ത റെയ്ഡുകള്‍

യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നാട് കടത്തല്‍ നാളെ ആരംഭിക്കും; റോക്കറ്റ് ഡോക്കറ്റിനായി ട്രംപ് ഭരണകൂടം മാസങ്ങളോളമായി ആസൂത്രണം ചെയ്യുന്നു; നാളെ മുതല്‍ പത്ത് നഗരങ്ങളില്‍ കടുത്ത റെയ്ഡുകള്‍

യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതും കുടുംബങ്ങളെയടക്കം നാട് കടത്തുന്നതുമായ കടുത്ത നടപടികള്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ആരംഭിക്കുന്നു. കോടതി ഉത്തരവ് പ്രകാരമുള്ള ഇത്തരം നടപടികള്‍ നാളെ അതായത് ഞായറാഴ്ച മുതല്‍ പത്ത് നഗരങ്ങൡ ആരംഭിക്കുന്നതായിരിക്കും.ഇത്തരം ഒരു ഓപ്പറേഷന്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തതിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഒരു സീനിയര്‍ മൈഗ്രേഷന്‍ ഒഫീഷ്യല്‍ രംഗത്തെത്തിയിരിക്കുന്നത്.എന്നാല്‍ ഈ ഓപ്പറേഷനിലെ ചില ഘടകങ്ങളില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ആക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായ കെവിന്‍ മാക് അലീനാന്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.


റോക്കറ്റ് ഡോക്കറ്റ് എന്ന പേരിലുള്ള ഈ നീക്കത്തിനായി മാസങ്ങളായി പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങിയിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഇത് പ്രകാരം ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ മാതാപിതാക്കളെയും കുട്ടികളെയും യുഎസിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതായിരിക്കും. യുഎസിലേക്ക് നിയമവിരുദ്ധരായി എത്തിച്ചേര്‍ന്നിരിക്കുന്ന മില്യണ്‍ കണക്കിന് കുടിയേറ്റക്കാര്‍ക്കെതിരായ നടപടി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അഥവാ ഐസിഇ സ്വീകരിക്കാന്‍ പോകുന്നുവെന്നാണ്. ഇവരെ എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള ത്വരിത പ്രവര്‍ത്തനമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും ട്രംപ് വെളിപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള വ്യാപകമായ തോതിലുള്ള ഐസിഇ നടപടികളെല്ലാം സാധാരണയായി അതീവ രഹസ്യമായിട്ടാണ് നടപ്പിലാക്കാറുള്ളത്. ഇവയ്ക്ക് എന്തെങ്കിലും തടസമുണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.2018ല്‍ ഇത്തരം ഇമിഗ്രേഷന്‍ റെയ്ഡുകള്‍ നടത്താന്‍ പോകുന്നുവെന്ന വിവര അവരെ മുന്‍കൂട്ടി അറിയിച്ചതിന്റെ പേരില്‍ ഓക്ലാന്‍ഡ് ക്ലിഫിലെ മേയര്‍ക്ക് മേല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപും മറ്റ് മുതിര്‍ന്ന ഒഫീഷ്യലുകളും ഭീഷണിപ്പെടുത്തിയിരുന്നു. ഓപ്പറേഷന്‍ വേഗത്തില്‍ നടത്താന്‍ ട്രംപും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഇമിഗ്രേഷന്‍ അഡൈ്വസറുമായ സ്റ്റീഫന്‍ മില്ലെറും ഹോ ലാന്‍ഡ് സെക്യൂരിറ്റ് ഒഫീഷ്യലുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.




Other News in this category



4malayalees Recommends