യുഎസിലാകമാനം ഈ ഞായറാഴ്ച ഐസിഇ വ്യാപകമായ റെയ്ഡുകള്‍ നടത്തും; ആയിരക്കണക്കിന് അനധികൃത കുടിയേറ്റ കുടുംബങ്ങളെ അറസ്റ്റ് ചെയ്ത് കൂട്ടത്തോടെ നാട് കടത്തും; പിടികൂടുന്നത് നാട് വിട്ട് പോകാന്‍ കോടതി ഉത്തരവിട്ടവരെ

യുഎസിലാകമാനം ഈ ഞായറാഴ്ച ഐസിഇ വ്യാപകമായ റെയ്ഡുകള്‍ നടത്തും; ആയിരക്കണക്കിന് അനധികൃത കുടിയേറ്റ കുടുംബങ്ങളെ അറസ്റ്റ് ചെയ്ത് കൂട്ടത്തോടെ നാട് കടത്തും; പിടികൂടുന്നത് നാട് വിട്ട് പോകാന്‍ കോടതി ഉത്തരവിട്ടവരെ
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) രാജ്യമാകമാനം റെയ്ഡുകള്‍ നടത്താനും ആയിരക്കണക്കിന് അനധികൃത കുടിയേറ്റ കുടുംബങ്ങളെ രാജ്യത്ത് നിന്നും തുരത്താനും തീരുമാനിച്ചു. നേരത്തെ നടത്താന്‍ നിശ്ചയിച്ച് മാറ്റി വച്ചിരുന്ന ഈ കൂട്ട റെയ്ഡുകള്‍ ഞായറാഴ്ച ആരംഭിക്കാനാണ് ഐസിഇ ലക്ഷ്യമിടുന്നത്. രാജ്യം വിട്ട് പോകാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരിക്കുന്നവരെയാണ് ഇത്തരത്തില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് നീക്കുകയെന്നാണ് യുഎസ് ഒഫീഷ്യല്‍ പറയുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇത്തരം റെയ്ഡുകള്‍ നടത്തുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ നീക്കത്തിന്റെ അധിക വിശദാംശങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് ഈ റെയ്ഡ് നീട്ടി വയ്ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

മാസങ്ങളായി ഇതിനായി പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങിയിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.പുതിയ നീക്കമനുസരിച്ച് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ മാതാപിതാക്കളെയും കുട്ടികളെയും യുഎസിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതായിരിക്കും. യുഎസിലേക്ക് നിയമവിരുദ്ധരായി എത്തിച്ചേര്‍ന്നിരിക്കുന്ന മില്യണ്‍ കണക്കിന് കുടിയേറ്റക്കാര്‍ക്കെതിരായ നടപടി ഐസിഇ സ്വീകരിക്കാന്‍ പോവുകയാണ് ഇവരെ എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള ത്വരിത പ്രവര്‍ത്തനമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.

ഇത്തരത്തിലുള്ള വ്യാപകമായ തോതിലുള്ള ഐസിഇ നടപടികളെല്ലാം സാധാരണയായി അതീവ രഹസ്യമായിട്ടാണ് നടപ്പിലാക്കാറുള്ളത്. ഇവയ്ക്ക് എന്തെങ്കിലും തടസമുണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.2018ല്‍ ഇത്തരം ഇമിഗ്രേഷന്‍ റെയ്ഡുകള്‍ നടത്താന്‍ പോകുന്നുവെന്ന വിവര അവരെ മുന്‍കൂട്ടി അറിയിച്ചതിന്റെ പേരില്‍ ഓക്ലാന്‍ഡ് ക്ലിഫിലെ മേയര്‍ക്ക് മേല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപും മറ്റ് മുതിര്‍ന്ന ഒഫീഷ്യലുകളും ഭീഷണിപ്പെടുത്തിയിരുന്നു. റോക്കറ്റ് ഡോക്കറ്റ് എന്ന പേരിലുള്ള ഈ ഓപ്പറേഷന്‍ വേഗത്തില്‍ നടത്താന്‍ ട്രംപും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഇമിഗ്രേഷന്‍ അഡൈ്വസറുമായ സ്റ്റീഫന്‍ മില്ലെറും ഹോ ലാന്‍ഡ് സെക്യൂരിറ്റ് ഒഫീഷ്യലുകളെ നിര്‍ബന്ധിച്ചിട്ടുണ്ട്. നാട് കടത്തല്‍ ഉത്തരവ് കാലഹരണപ്പെ്ട ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നീക്കാനാണ് ട്രംപ് ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends