പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നു; സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക

പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നു; സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക

പശ്ചിമേഷ്യയില്‍ സംഘര്‍ഷ പുകയുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന ഭീഷണി നേരിടുന്നതിനുമാണിത്. സൗദിയുടെ ക്ഷണം സ്വീകരിച്ചും അവരുമായി സഹകരിച്ചുമാണ് കൂടുതല്‍ സൈനികരെയും മറ്റു സൈനിക സംവിധാനങ്ങളെയും അയയ്ക്കുന്നതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മേഖലയിലെ നിലവിലെ സൈനികബലം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം, എത്ര സൈനികരെയാണ് അയയ്ക്കുന്നതെന്ന വിവരം യു.എസ്. വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിലേക്ക് 500 സൈനികരെക്കൂടി അയക്കാനാണ് ഒരുങ്ങുന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. ഇറാനുമായുള്ള പ്രശ്നങ്ങള്‍ തീവ്രമാകുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം. നിലവില്‍ യമനിലെ നീക്കത്തില്‍ സൌദി സഖ്യസേനയെ സഹായിക്കുന്നുണ്ട് അമേരിക്കന്‍ സൈന്യം. എന്നാല്‍ രാജ്യത്ത് യുഎസിന്റെ സായുധ സൈന്യത്തിന് പ്രത്യേക താവളം നിലവിലില്ല.ഇറാനുമായുള്ള പ്രശ്നം വഷളാകുന്ന സാഹചര്യത്തിലാണ് യുഎസ് സായുധ സൈന്യത്തെ സൗദി അറേബ്യ രാജ്യത്തേക്ക് ക്ഷണിച്ചത്. ഇവര്‍ക്ക് സൌദിയില്‍ തമ്പടിക്കാം. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. സമാധാനവും സുരക്ഷയും മാനിച്ചാണ് നടപടിയെന്ന് സൌദി വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു.ഇറാഖ് കുവൈത്തില്‍ അധിനിവേശം നടത്തിയ 1991 മുതല്‍ 12 വര്‍ഷക്കാലം സൗദി അറേബ്യയില്‍ അമേരിക്കയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 2013ല്‍ ഇറാഖ് യുദ്ധത്തിന്റെ അവസാനത്തോടെയാണ് യുഎസ് സൈന്യം സൗദിയില്‍ നിന്ന് പിന്മാറിയത്.





Other News in this category



4malayalees Recommends