ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴുവര്‍ഷമായി ചുരുക്കി ബിസിസിഐ; അടുത്ത വര്‍ഷം സപ്റ്റംബര്‍ മുതല്‍ മലയാളി താരത്തിന് കളിച്ചു തുടങ്ങാം

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴുവര്‍ഷമായി ചുരുക്കി ബിസിസിഐ; അടുത്ത വര്‍ഷം സപ്റ്റംബര്‍ മുതല്‍ മലയാളി താരത്തിന് കളിച്ചു തുടങ്ങാം

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴുവര്‍ഷമായി ചുരുക്കി. ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയ്നിന്റേതാണ് ഉത്തര്. ഇതോടെ 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കാം.


ഒത്തുകളി കേസില്‍ കോടതി ശ്രീശാന്തിനെ നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെതിരെ ഒത്തുകളി ആരോപണമുയര്‍ന്നത്. ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത് തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു ശ്രീശാന്ത്. സഹതാരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ ബിസിസിഐ വിലക്കിയിരുന്നു.

കോടതി കുറ്റവിമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയും തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് മൂന്ന് മാസത്തെ സമയം കോടതി അനുവദിക്കുകയും ചെയ്തിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് ശ്രീശാന്തിന്റെ വീലക്ക് നീക്കാനുള്ള ബിസിസിഐ തീരുമാനം.

Other News in this category



4malayalees Recommends