യുഎസിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ കുറയുന്നു; 2008ന് ശേഷം കുടിയേറ്റ ജനസംഖ്യാ വര്‍ധനവ് റെക്കോര്‍ഡ് ഇടിവില്‍; 2018ല്‍ സീമാന്ത വര്‍ധനവ് വെറും രണ്ട് ലക്ഷം; 2017ലേതിനേക്കാള്‍ 70 ശതമാനം കുറവ്; കാരണം ട്രംപിന്റെ കുടിയേറ്റ ദ്രോഹപ്രവൃത്തികള്‍

യുഎസിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ കുറയുന്നു; 2008ന് ശേഷം കുടിയേറ്റ ജനസംഖ്യാ വര്‍ധനവ് റെക്കോര്‍ഡ് ഇടിവില്‍;  2018ല്‍ സീമാന്ത വര്‍ധനവ് വെറും രണ്ട് ലക്ഷം; 2017ലേതിനേക്കാള്‍ 70 ശതമാനം കുറവ്; കാരണം ട്രംപിന്റെ കുടിയേറ്റ ദ്രോഹപ്രവൃത്തികള്‍

അമേരിക്കയിലേക്കുള്ള ഇമിഗ്രേഷന്‍ കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇമിഗ്രേഷന്‍ വെട്ടിച്ചുരുക്കുന്നതിനായി ട്രംപ് സര്‍ക്കാര്‍ അനുദിനം നടപ്പിലാക്കിക്കൊണ്ടരികിക്കുന്ന നടപടികളാണിതിന് കാരണ.ഇതിനെ തുടര്‍ന്ന് യുഎസിലെ കുടിയേറ്റ ജനസംഖ്യാ വര്‍ധനവ് വളരെ ചുരുങ്ങിയിരിക്കുകയാണ്. 2008ന് ശേഷം കുടിയേറ്റ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാഗതിയാണ് കഴിഞ്ഞ വര്‍ഷം യുഎസിലുണ്ടായിരിക്കുന്നത്. കുടിയേറ്റത്തെ അടിച്ചമര്‍ത്തുന്നതിന് കടുത്ത നടപടികള്‍ സ്വീകരിച്ചതായിരുന്നു ഇതിന് പ്രധാന കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്.


അടുത്തിടെ പുറത്ത് വന്ന ജനസംഖ്യാ കണക്കുകളെ അവലോകനം ചെയ്താണി പ്രവണത വെളിപ്പെട്ടിരിക്കുന്നത്. ട്രംപ് സര്‍ക്കാരിന്‍ര കടുത്ത നിയന്ത്രണങ്ങള്‍ കുടിയേറ്റ ജനസംഖ്യ വര്‍ധിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നും ഈ ഡാറ്റകള്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം കുടിയേറ്റ ജനസംഖ്യയുടെ നെറ്റ് വര്‍ധനവ് 2018ല്‍ രണ്ട് ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പത്തെ വര്‍ധനവിനേക്കാള്‍ 70 ശതമാനത്തിലധികമാണ് കുറവുണ്ടായിരിക്കുന്നത്.

പുതിയ കണക്കുകള്‍ അവലോകനം ചെയ്തത് ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷനിലെ ചീഫ് ഡെമോഗ്രാഫറായ വില്യം ഫ്രെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും യുസിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായിരിക്കുന്നത്. 2018ല്‍ ഏതാണ്ട് 45 മില്യണ്‍ വിദേശത്ത് ജനിച്ചവരാണ് യുഎസിലുള്ളത്. അതായത് രാജ്യത്തെ പൗരന്‍മാരില്‍ ഏതാണ്ട് പകുതിയോളവും ഇത്തരക്കാരാണ്.ഇവരില്‍ ഏതാണ്ട് കാല്‍ഭാഗത്തോളം പേര്‍ രേഖകളില്ലാത്തവരും ശേഷിക്കുന്ന ഒരു കാല്‍ഭാഗം പേര്‍ നിയപരമായി വസിക്കുന്നവരുമാണ്. രാജ്യത്തിന്റെ ജനസംഖ്യയില്‍ 13.7 ശതമാനം പേരും ഇമിഗ്രന്റുകളാണ്.

Other News in this category



4malayalees Recommends