ഉംറ തീര്‍ഥാടകര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയൊരുക്കി ഹജ്ജ്- ഉംറ മന്ത്രാലയം; ലഭ്യമാക്കുന്നത് ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ സേവനങ്ങള്‍.

ഉംറ തീര്‍ഥാടകര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയൊരുക്കി ഹജ്ജ്- ഉംറ മന്ത്രാലയം; ലഭ്യമാക്കുന്നത് ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ സേവനങ്ങള്‍.

ജിദ്ദ: ഉംറ തീര്‍ഥാടകര്‍ക്കു വേണ്ടി സമഗ്രമായ ഇന്‍ഷുറന്‍സ് പദ്ധതികളാണ് ഹജ്ജ്- ഉംറ മന്ത്രാലയം ലഭ്യമാക്കുന്നത്. സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ രാജ്യത്ത് നിന്നും


പോകുന്നതുവരെയാണ് വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാലാവധി, ആവശ്യമെങ്കില്‍ കാലാവധി ദീര്‍ഘിപ്പിക്കാം. ഒരു മാസത്തെ പോളിസിക്ക്

189 റിയാലാണ് നല്കേണ്ടത്. ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായങ്ങള്‍ ഇതുവഴി ലഭിക്കും.


സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സൗകര്യങ്ങള്‍


• മൃതദേഹം നാട്ടിലെത്തിക്കും.

• അടിയന്തിര ഘട്ടങ്ങള്‍, യാത്രക്കിടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയ്ക്ക്

പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ.

• കൂട്ട ആത്മഹത്യ ഉണ്ടായാല്‍ 380 ലക്ഷം റിയാല്‍ വരെ പരിരക്ഷ.

• വിമാനം വൈകുന്നതിന് 500 റിയാലും യാത്ര റദ്ദാക്കിയാല്‍ 5000 റിയാലും നഷ്ടപരിഹാരം.

• എയര്‍പ്പോര്‍ട്ടില്‍ കാത്തിരിക്കേണ്ടി വന്നാല്‍ ബാഗേജ് നഷ്ടമായാല്‍ എന്നിവയ്ക്കും പ്രത്യേക പരിരക്ഷ.


സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ളതോ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അംഗീകാരമുള്ളതോ ആയ ആരോഗ്യകേന്ദ്രങ്ങളില്‍

പാസ്പോര്‍ട്ട് ഹാജരാക്കുക വഴി തീര്‍ഥാടകര്‍ക്ക് ആനുകൂല്യം നേടാവുന്നതാണ്.

Other News in this category



4malayalees Recommends