കാട്ടുതീക്ക് പുറകേ കനത്തമഴകൊണ്ട് വീര്‍പ്പുമുട്ടി ഓസ്‌ട്രേലിയന്‍ നഗരങ്ങള്‍; സിഡ്‌നിയില്‍ പെയ്തിറങ്ങിയത് 30 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഴ; റെയ്ല്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി

കാട്ടുതീക്ക് പുറകേ കനത്തമഴകൊണ്ട് വീര്‍പ്പുമുട്ടി ഓസ്‌ട്രേലിയന്‍ നഗരങ്ങള്‍; സിഡ്‌നിയില്‍ പെയ്തിറങ്ങിയത് 30 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഴ; റെയ്ല്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി

കാട്ടുതീക്ക് പുറകേ കനത്തമഴകൊണ്ട് ഓസ്ട്രേലിയന്‍ നഗരങ്ങള്‍ വീര്‍പ്പുമുട്ടുന്നു. 1992ന് ശേഷം സിഡ്നി നഗരം കണ്ട ഏറ്റവും കനത്ത മഴയാണ് ഇന്നലെ മുതല്‍ പെയ്തുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ സൂചനയനുസരിച്ച് ഒറ്റ ദിവസംമാത്രം 176 മില്ലീമീറ്റര്‍ മഴലഭിച്ചു. ഇന്നും മഴ കനക്കുമെന്നും ഏതാണ്ട് 200 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.


ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നി കനത്ത മഴയില്‍ താളംതെറ്റി. ആയിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ടില്‍ വീണും വാഹനാപകടത്തിലും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിഡ്‌നിയില്‍ തിങ്കളാഴ്ച റെയില്‍, ഫെറി സര്‍വീസുകള്‍ തടസ്സപ്പെട്ടു. റെയില്‍വേ സ്റ്റേഷനുകളിലും ട്രാക്കിലും വെള്ളം കയറി. സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീറോളജി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിഡ്‌നിയിലും ന്യൂ സൗത്ത് വെയില്‍സിലും ഉള്‍പ്പെടെ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ചിലയിടങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടാകുമെന്നും മുന്നറിയപ്പുണ്ട്. കടലില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരമാലകള്‍ ഉയരുന്നത് തീരപ്രദേശങ്ങളില്‍ പ്രളയമുണ്ടാക്കും.
Other News in this category



4malayalees Recommends