17 തവണ ക്രൂരമായി കുത്തി; കുത്തേറ്റ് നിലത്ത് വീണപ്പോള്‍ കാറ് കയറ്റി കൊന്നു; സൗത്ത് ഫ്‌ലോറിഡയിലെ മലയാളി നഴ്‌സ് മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊന്നത് അതിക്രൂരമായി; കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബകലഹം തന്നെ

17 തവണ ക്രൂരമായി കുത്തി; കുത്തേറ്റ് നിലത്ത് വീണപ്പോള്‍ കാറ് കയറ്റി കൊന്നു; സൗത്ത് ഫ്‌ലോറിഡയിലെ മലയാളി നഴ്‌സ് മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊന്നത് അതിക്രൂരമായി; കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബകലഹം തന്നെ

അമേരിക്കയിലെ െസൗത്ത് ഫ്‌ലോറിഡയില്‍ മലയാളി നഴ്‌സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയില്‍. നഴ്‌സായിരുന്ന കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിന്‍ ജോയിയെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൊല ചെയ്തത്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിന്‍ കൊല്ലപ്പെട്ടത്. കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിനെ ഭര്‍ത്താവ് കാറ് കയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷമായി അകന്നുകഴിയുകയായിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് കാറോടിച്ച് പോയ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍വച്ച് ഇരുവരും വഴക്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിപ്പിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

Other News in this category



4malayalees Recommends