രണ്ടു ദിവസം കൊണ്ട് മാത്രം നഷ്ടം 248955 കോടി ; ഇന്ത്യയുടെ തിരിച്ചടിയില്‍ കമ്പനികള്‍ക്ക് പണി കിട്ടി ; തുടര്‍ച്ചയായ ഇന്ത്യന്‍ മറുപടികളില്‍ ആശങ്കയോടെ ചൈനീസ് കമ്പനികള്‍

രണ്ടു ദിവസം കൊണ്ട് മാത്രം നഷ്ടം 248955 കോടി ; ഇന്ത്യയുടെ തിരിച്ചടിയില്‍ കമ്പനികള്‍ക്ക് പണി കിട്ടി ; തുടര്‍ച്ചയായ ഇന്ത്യന്‍ മറുപടികളില്‍ ആശങ്കയോടെ ചൈനീസ് കമ്പനികള്‍
118 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന്റെ തിരിച്ചടി നേരിടുകയാണ് ചൈനീസ് കമ്പനികള്‍. രണ്ടാം ദിവസവും പബ്ജി മൊബൈലിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ടെന്‍സെന്റിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഇന്ത്യയിലെ പബ്ജി മൊബൈല്‍ നിരോധനത്തിന് ശേഷം രണ്ടുദിവസത്തിനുള്ളില്‍ ടെന്‍സെന്റിന് 3400 കോടി ഡോളര്‍ നഷ്ടമായി.

ദേശീയ സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ മാസം ടെന്‍സെന്റിന്റെ വി ചാറ്റ് ആപ്പ് യുഎസ് നിരോധിച്ചതിന് പിന്നാലെ രണ്ടാം തവണയാണ് കമ്പനിയ്ക്ക് ഇടിവ് നേരിടുന്നത്. മറ്റ് ഗെയിമുകളായ അരീന ഓഫ് വാലര്‍, ലുഡോ വേള്‍ഡ്, ചെസ്സ് റണ്‍ എന്നിവയും ഇന്ത്യ നിരോധിച്ചു. ഇതോടെ വിപണി മൂല്യത്തില്‍ നഷ്ടത്തിനിടയാക്കി.


പബ്ജിക്ക് ഇന്ത്യയില്‍ പ്രതിമാസം 30 ദശലക്ഷം സജീവ ഉപയോക്താക്കളാണുള്ളത്. ഇന്നുവരെ 20 കോടി ഇന്‍സ്റ്റാളുകളുള്ള പബ്ജിയുടെ ഒന്നാം നമ്പര്‍ വിപണി ഇന്ത്യയാണ്. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ നിരോധനം ടെന്‍സെന്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. നിരോധനം ഉടന്‍ എടുത്തുകളഞ്ഞില്ലെങ്കില്‍ മൂല്യം ഇനിയും കുറയുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് മാത്രം 2019 ല്‍ നൂറു ദശലക്ഷം ഡോളറാണ് പബ്ജി മൊബൈല്‍ സമ്പാദിച്ചത്. മൊബൈല്‍ ഗെയിമുകള്‍ക്കായി ഇന്ത്യന്‍ ഉപയോക്താക്കള്‍ ചെലവഴിച്ചതിന്റെ നാലിലൊന്ന് പബ്ജി മൊബൈല്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends