വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യം ; കാമുകിയുടെ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി 25 കാരന്‍

വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യം ; കാമുകിയുടെ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി 25 കാരന്‍
വിവാഹാലോചന നിരസിച്ച കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സോണിയ വിഹാര്‍ പ്രദേശത്താണ് അമ്പരപ്പിക്കുന്ന സംഭവം. 50 കാരനായ ബിജേന്ദര്‍ സിങ്ങിനെയാണ് 25കാരനായ സൂരജ് കുമാര്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സോണിയ വിഹാര്‍ നിവാസിയായ സൂരജ് കുമാര്‍ മെട്രോ സ്റ്റേഷനില്‍ ക്ലീനിംഗ് ജോലി ചെയ്യുകയാണ്. ഏറെ നാളായി സൂരജ് 24 കാരിയുമായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹത്തെ കുടുംബം എതിര്‍ത്തിരുന്നു. പെണ്‍കുട്ടിക്കും യുവാവിനെ ഇഷ്ടമായിരുന്നുവെങ്കിലും വിവാഹം ചെയ്ത് നല്‍കാന്‍ കുടുംബം തയ്യാറായിരുന്നില്ല.

ഒടുവില്‍ സൂരജ് തന്റെ മാതാപിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ ബിജേന്ദര്‍ സിങ്ങും ഭാര്യയും അവരോടും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചു. ഇതോടെയാണ് സൂരജ് ബിജേന്ദര്‍ സിങ്ങിനെ കൊലപ്പെടുത്തിയത്. നവംബര്‍ 28 മുതല്‍ താന്‍ സിങ്ങിനെയും ഭാര്യയെയും പിന്തുടരാന്‍ തുടങ്ങിയതായി സൂരജ് പറയുന്നു.

സംഭവ ദിവസം യുവാവ് വീണ്ടും വിവാഹമാലോചിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. മകളെ വിവാഹം കഴിപ്പിച്ച് തരണമെന്ന് സിങ്ങിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സിങ്ങ് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പ്രകോപിതനായ യുവാവ് അടുക്കളയില്‍ നിന്ന് കത്തി എടുത്ത് ബിജേന്ദര്‍ സിങ്ങിന്റെ തലയില്‍ കുത്തുകയായിരുന്നു. പിന്നീട് അടുക്കളയില്‍ നിന്ന് ഒരു പ്രഷര്‍ കുക്കര്‍ എടുത്ത് അബോധാവസ്ഥയിലാകുന്നതുവരെ പലതവണ തലയില്‍ അടിച്ചതായും പ്രതി വെളിപ്പെടുത്തി.

Other News in this category



4malayalees Recommends