സൗദിയിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് നിലനിന്നിരുന്ന താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കു തുടരും

സൗദിയിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് നിലനിന്നിരുന്ന താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കു തുടരും
സൗദിയിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് നിലനിന്നിരുന്ന താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വിസുകള്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നും നേരിട്ടുള്ള സര്‍വിസുകള്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തുകയുണ്ടായി.

കൊറോണ വൈറസ് രോഗം അനിയന്ത്രിതമായി പടരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. കൊവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് വീണ്ടും സൗദിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. താല്‍ക്കാലികമായ വിലക്ക് എടുത്തുകളഞ്ഞെങ്കിലും ഇന്ത്യക്കാര്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുമെന്ന് അറിയിക്കുകയുണ്ടായി. പുതിയ വൈറസ് കണ്ടെത്തിയ രാജ്യങ്ങള്‍ക്കുള്ള അതേ നിബന്ധന തന്നെയാണ് ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് വരുന്നവര്‍ക്കും ബാധകമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കുകയും വേണ്ടതാണ്.

Other News in this category



4malayalees Recommends