ഈ ഓസീസ് എന്താ ഇങ്ങനെ ? സിറാജിനേയും ബുംമ്രയേയും വംശീയമായി അധിക്ഷേപിച്ചതിന് പിന്നാലെ പുതിയ വിവാദം ; പന്തിന്റെ ഏകാഗ്രത നഷ്ടമാക്കാന്‍ സ്മിത്തിന്റെ നാണംകെട്ട പ്രവൃത്തി

ഈ ഓസീസ് എന്താ ഇങ്ങനെ ? സിറാജിനേയും ബുംമ്രയേയും വംശീയമായി അധിക്ഷേപിച്ചതിന് പിന്നാലെ പുതിയ വിവാദം ; പന്തിന്റെ ഏകാഗ്രത നഷ്ടമാക്കാന്‍ സ്മിത്തിന്റെ നാണംകെട്ട പ്രവൃത്തി
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഓസീസ് കാണികള്‍ വംശീയമായി അധിക്ഷേപിച്ച സംഭവം ചൂടോടെ നില്‍ക്കെ മറ്റൊരു ചെയ്തിയുമായി ക്രിക്കറ്റ് ലോകത്തിന്റെ വെറുപ്പ് വാങ്ങിക്കൂട്ടുകയാണ് ഓസീസ്.

സ്റ്റീവ് സ്മിത്താണ് അഞ്ചാം ദിവസത്തെ വിവാദ നായകന്‍. രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന റിഷഭ് പന്തിന്റെ ക്രീസിലെ ഗാര്‍ഡ് മായ്ക്കാന്‍ സ്മിത്ത് നോക്കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഡ്രിങ്ക്‌സ് ബ്രേക്കിനായി പന്ത് മാറിയ സമയത്ത് ക്രീസിലെത്തിയ സ്മിത്ത് തന്റെ കാലുകൊണ്ട് പന്തിന്റെ ഗാര്‍ഡ് മായ്ക്കുകയായിരുന്നു

പന്തിന്റെ ഏകാഗ്രത തകര്‍ക്കുന്നനായിരുന്നു സ്മത്തിന്റെ ഈ തരംതാഴ്ന്ന നീക്കം. വെള്ളം കുടിച്ചതിന് ശേഷം ക്രീസിലെത്തിയ പന്ത് തന്റെ ഗാര്‍ഡ് പോയെന്ന് മനസിലാക്കുകയും, പുതിയ ഗാര്‍ഡ് എടുത്ത് കളി തുടരുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സ്മിത്തിനെതിരെ വന്‍ പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്.

'ബ്രൗൺ നായ, ഭീമൻ കുരങ്ങ്‌...'
 സിറാജിനെ ആസ്ട്രേലിയന്‍ കാണികള്‍ അധിക്ഷേപിച്ചത് ഇങ്ങനെ..



വളരെ മോശമായ രീതിയിലാണ് സിറാജിനെയും ബുംറയേയും കാണികള്‍ അധിക്ഷേപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീമന്‍ കുരങ്ങെന്നും ബ്രൌണ്‍ നായയെന്നും അര്‍ത്ഥം വരുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ആസ്‌ട്രേലിയന്‍ കാണികള്‍ വംശീയതയുടെ വിദ്വേഷം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗ്രൌണ്ടില്‍ വിളമ്പിയത്.

സിഡ്‌നി ടെസ്റ്റിന്റെ നാലം ദിനം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് സിറാജിനും ബുറക്കും നേരെ ആസ്‌ട്രേലിയന്‍ കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. ഉടന്‍ തന്നെ സിറാജും ക്യാപ്റ്റന്‍ രഹാനെയും ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

മത്സരത്തിന്റെ 85ാം ഓവര്‍ കഴിഞ്ഞയുടനെയായിരുന്നു കളിയുടെ സ്പിരിറ്റിനെ തന്നെ നശിപ്പിച്ച സംഭവം അരങ്ങേറുന്നത്. ആ ഓവര്‍ എറിഞ്ഞ സിറാജിനെ കാമറൂണ്‍ ഗ്രീന്‍ അവസാന രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈനിനരികിലെത്തിയപ്പോഴാണ് സിറാജിനെ കാണികള്‍ വംശീയമായി നേരിട്ടത്.

സിറാജിനും ജസ്പ്രീത് ബുംറക്കു നേരെ വംശീയാധിക്ഷേപം നടന്നതായി ഇന്ത്യന്‍ ടീം ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഇക്കാര്യം മാച്ച് റഫറിമാരുടെ ശ്രദ്ധയില്‍പെടുത്തിയത്. പിന്നീട് ക്രിക്കറ്റ് ആസ്‌ട്രേലിയ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.



Other News in this category



4malayalees Recommends