എസ്.ബി അലുംമ്‌നി ജോസുകുട്ടി നടയ്ക്കപ്പാടത്തെ അഭിനന്ദിച്ചു

എസ്.ബി അലുംമ്‌നി ജോസുകുട്ടി നടയ്ക്കപ്പാടത്തെ അഭിനന്ദിച്ചു
ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ സഭാതാര പുരസ്‌കാര ജേതാവായ ജോസുകുട്ടി നടയ്ക്കപ്പാടത്തെ അഭിനന്ദിച്ചു.


2021 ജനുവരി മൂന്നാം വാരാന്ത്യത്തിലാണ് ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ചത്.


സീറോ മലബാര്‍ സഭ അത്മായര്‍ക്ക് സേവനമികവുകള്‍ക്കായി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണ് 'സഭാതാരം' എന്ന പുരസ്‌കാരം.


2010ല്‍ ആദ്യമായി ആരംഭിച്ച ഈ പുരസ്‌കാരത്തിന് അര്‍ഹനായ മൂന്നാമത്തെ വ്യക്തിയാണ് ജോസുകുട്ടി.


ചില അസൗകര്യങ്ങളാല്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതിനാല്‍ എസ്ബി കോളേജ് മുന്‍ പ്രിന്‍സിപ്പലും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും എസ് ബി അലുംമ്‌നി ചിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയുമായ റവ: ഡോ: ജോര്‍ജ് മഠത്തിപ്പറമ്പില്‍ തന്റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനാശംസകളും ചാപ്റ്റര്‍ പ്രസിഡന്റ് വഴി ജോസ്‌കുട്ടിയെ അറിയിച്ചു.


സ്വന്തം പ്രശ്‌നങ്ങളോട് തന്മയീഭവിക്കാന്‍ കഴിയുന്നത് ദൈവത്തില്‍ മാത്രമാണെന്നു തിരിച്ചറിഞ്ഞ് അത് അനുസരിച്ചു എന്നതാണ് ജോസുകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം.


ചെറിയ കാര്യങ്ങളിലെ വലിയ നന്മയാണ് വലിയ കാര്യങ്ങളിലെ ചെറിയ നന്മയേക്കാള്‍ ശ്രേഷ്ഠമെന്നു ജോസുകുട്ടി കരുതിയിരുന്നു. ജോസുകുട്ടിയുടെ സഭാസ്‌നേഹത്തിന്റെ ഉറവിടം തന്റെ കുടുംബമാണ്.


അമേരിക്കയിലെ സഭാ സംവിധാനങ്ങളുടെ നിര്‍മിതിയില്‍ അതിന്റെ ആരംഭ ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. അക്കാലത്ത് അസാധ്യം എന്നു കരുതിയിരുന്നതും അനവധി പ്രതിസന്ധികളിലൂടെ കടന്നുപോയതുമായ ഘട്ടങ്ങളിലെല്ലാം അതില്‍ നിന്ന് ഒളിച്ചോടാതെ അതുവരെ സ്വപ്നമാത്രമായ സഭാ സംവിധാനത്തെ ആ പ്രതിസന്ധികളിലൂടെ തന്നെ സാക്ഷാത്കരിക്കരിക്കുന്നതിന് ജോസുകുട്ടിയുടേയും മറ്റനേകരുടേയും മുന്‍നിരയില്‍ നിന്നുള്ള പ്രവര്‍ത്തനത്തിന് സാധിച്ചു എന്നത് ശ്ശാഘനീയമാണ്.


ജോസുകുട്ടിയുടെ കരുത്തോടെയുള്ള പ്രവര്‍ത്തനങ്ങളും തന്നില്‍ നിലനിര്‍ത്തുന്ന പ്രസരിപ്പും നിരന്തര പരീക്ഷണങ്ങളുടേയും നിലയ്ക്കാത്ത പ്രതിസന്ധികളുടേയും നിര്‍ബന്ധംകൊണ്ടു മാത്രമാണ്.


ഒരു പടി മുന്നില്‍ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന വൈകാരിക സുഖത്തിന് അടിമപ്പെടുകയോ, ഒരു ചുവട് താഴെ നില്‍ക്കേണ്ടി വന്നാല്‍ അസ്വാസ്ഥ്യപ്പെടുകയോ ചെയ്യാതെ ഒരു സന്തുലിത ജീവിതക്രമം നിലനില്‍ത്തുന്ന വ്യക്തിയാണ് ജോസുകുട്ടി.


ജീവിതം ഒരു ഭാരമല്ല, അത് വിലപ്പെട്ട അവസരമായി കണ്ടു പ്രവര്‍ത്തിച്ച ജോസുകുട്ടിയുടെ ജീവിത വിജയം സാധാരണക്കാരനായ ഒരുവന്റെ വിജയമാണ്. അല്ലാതെ ഒരു അതുല്യ പ്രതിഭയുടേതല്ല. എല്ലാവര്‍ക്കുമുള്ളതുപോലുള്ള കഴിവുകളും സാഹചര്യങ്ങളുമുണ്ടായിരുന്ന ജോസുകുട്ടി തന്റെ കഴിവുകളെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു എന്നുമാത്രം. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് അതു കാരണമായി.


എല്ലാവര്‍ക്കും മുകളില്‍ എത്താന്‍ എളുപ്പമാണ്. എന്നാല്‍ എല്ലാവരുടെയും ഹൃദയങ്ങളില്‍ സ്ഥാനം നേടാനാണ് ബുദ്ധിമുട്ട്. കഠിന പ്രയത്‌നത്തിലൂടെ ജനഹൃദയങ്ങളുടെ റഡാറിനുള്ളില്‍ സ്ഥാനം പിടിക്കുവാന്‍ സാധിച്ചു.


സഭ തന്നോടല്ല താന്‍ സഭയോട് പൊരുത്തപ്പെടണമെന്നാണ് ജോസുകുട്ടിയുടെ ഭാഷ്യം.


ജോസുകുട്ടി നമുക്ക് നല്‍കുന്ന ഒരു പാഠമുണ്ട്. ജീവിതത്തില്‍ വിജയിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. അതിന് ലക്ഷ്യബോധവും കാത്തിരിക്കാനുള്ള ക്ഷമയും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവും ദൈവ വിശ്വാസവും ആവശ്യമാണ്. മുള്ളുകള്‍ക്കിടയില്‍ നിന്നാണ് റോസാപ്പൂ വിരിയുന്നത്. നമുക്ക് വിനയം കൈവരിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ സാധിക്കണം.


പൊതുവെ പറഞ്ഞാല്‍ രണ്ടുതരം ആളുകളുണ്ട്. ലഭിച്ച വേഷങ്ങള്‍ ഭംഗിയായി ചെയ്യുന്നവരും, ലഭിക്കാനുള്ള വേഷങ്ങള്‍ പിന്തുടരുന്നവരും. ആദ്യ വിഭാഗത്തില്‍പ്പെട്ട ജോസുകുട്ടിക്ക് തനിക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളോടാണ് ബഹുമാനം. ആ പ്രവര്‍ത്തികള്‍ മറ്റാര്‍ക്കും നല്കാനാവാത്ത പൂര്‍ണ്ണതയോടെ നിര്‍വഹിക്കുന്നതിലാണ് ജോസുകുട്ടിക്ക് സംതൃപ്തി. രണ്ടാമത്തെ കൂട്ടര്‍ എങ്ങനെയെങ്കിലും മുകളിലെത്താന്‍ മാത്രം ആഗ്രഹിക്കുന്നവരാണ്. പെരുമാറ്റച്ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലുമാണ് അവര്‍ തങ്ങളുടെ ആനന്ദം കണ്ടെത്തുന്നത്. എത്രയും വേഗം എല്ലാവരുടേയും മുകളിലെത്തുക എന്നത് മാത്രമാകും അവര്‍ തയാറാക്കുന്ന ഓരോ പദ്ധതിയുടേയും ആത്യന്തിക ലക്ഷ്യം.


ചില അസൗകര്യങ്ങളാല്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതിനാല്‍ സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും എസ് ബി അലുംനി ചിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയുമായ റവ: ഡോ: ജോര്‍ജ് മഠത്തിപ്പറമ്പില്‍ തന്റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനാശംസകളും ചാപ്റ്റര്‍ പ്രെസിഡന്റ് വഴി ജോസ്‌കുട്ടിയെ അറിയിച്ചു.


തദവസരത്തില്‍ മുന്‍ എസ് ബി കോളേജ് പ്രൊഫസ്സറും ചിക്കാഗോ ചാപ്റ്റര്‍ പ്രഥമ പ്രസിഡന്റുമായ ജെയിംസ് ഓലിക്കരയെയും എല്ലാവരും അഭിനന്ദിച്ചു. കാരണം അദ്ദേഹം പഠിപ്പിച്ച നാലു എസ്ബി അലുംനികള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള നാലു പ്രമുഖ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിക്കുന്നു. അതില്‍ ഒരാളായ ഡോക്ടര്‍: ജേക്കബ് തോമസ് എസ്ബി കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി റിട്ടയര്‍ ചെയ്യുന്നു എന്നത് ഏറെ അഭിമാനകരമാണ്.


ദേശിയ തലത്തില്‍ അലുമിനികളെയും സംഘടനാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നതിനും ആളുകളെ കൂടുതല്‍ സജീവമാക്കുന്നതിനും ഇടക്കിടക്ക് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നത് സഹായകരമായിരിക്കും എന്നും യോഗം വിലയിരുത്തുകയുണ്ടായി..


ചാപ്റ്ററിന്റെ നിരവധി സജീവ പ്രവര്‍ത്തകര്‍ ജോസുകുട്ടിയെ അഭിനന്ദിച്ച് പ്രസംഗിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി കൈലാത്ത് സ്വാഗതം പറഞ്ഞു. ആന്റണി ഫ്രാന്‍സീസ്, ജോളി കുഞ്ചെറിയ (വൈസ് പ്രസിഡന്റുമാര്‍), ജോണ്‍ നടയ്ക്കപ്പാടം (ട്രഷറര്‍), മുന്‍ പ്രസിഡന്റുമാരായ ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍, സജീവ പ്രവര്‍ത്തകരായ ബോബന്‍ കളത്തില്‍, ജോഷി വള്ളിക്കളം, ഡോ. ഫിലിപ്പ് വെട്ടിക്കാട്ട്, സജി കാവാലം, കാര്‍മല്‍ തോമസ് (മുന്‍ വൈസ് പ്രസിഡന്റ്) എന്നിവര്‍ പ്രസംഗിച്ചു.


സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് നന്ദി പറഞ്ഞു.






Other News in this category



4malayalees Recommends