മൂന്നാമത്തെ കുഞ്ഞും പെണ്‍കുട്ടിയായതിനാല്‍ മുലപ്പാല്‍ നല്‍കാന്‍ അനുവദിച്ചില്ല ; അമ്മ മാറിയ സമയം നോക്കി കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ; ഏഴു ദിവസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുത്തശ്ശി

മൂന്നാമത്തെ കുഞ്ഞും പെണ്‍കുട്ടിയായതിനാല്‍ മുലപ്പാല്‍ നല്‍കാന്‍ അനുവദിച്ചില്ല ; അമ്മ മാറിയ സമയം നോക്കി കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ; ഏഴു ദിവസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുത്തശ്ശി
പഴനിയ്ക്കടുത്ത് ഡിഡിംഗല്‍ ജില്ലയില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവരുന്നത്. മകന്റെ ഏഴുദിവസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ശിശുഹത്യയുമായി ബന്ധപ്പെട്ട് 55 വയസ് പ്രായമുള്ള കെ നാഗമ്മാളിനെതിരെ മധുര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചു.

രണ്ട് പെണ്‍മക്കള്‍ക്കുശേഷം വീണ്ടും മകന് പെണ്‍കുഞ്ഞ് തന്നെയുണ്ടായതിന്റെ അമര്‍ഷമാണ് കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. പിഞ്ചു കുഞ്ഞിന് മുലപ്പാല്‍ കൊടുക്കരുതെന്ന് ഇവര്‍ മരുമകളോട് നിഷ്‌കര്‍ഷിച്ചിരുന്നു. പാല്‍ കിട്ടാതെ കുഞ്ഞ് താനെ മരിച്ചുപോകുമെന്നും ഇപ്പോള്‍ ഈ കുഞ്ഞ് വേണ്ട എന്നുമായിരുന്നു നാഗമ്മാളിന്റെ നിര്‍ദ്ദേശം. എന്നാല്‍ കുഞ്ഞിന്റെ അമ്മ ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നതോടെ തനിക്ക അമര്‍ഷം വര്‍ധിച്ചെന്നും മരുമകളുടെ കണ്ണ് തെറ്റിയപ്പോള്‍ കരയുന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും നാഗമ്മാള്‍ തന്നെ പറയുന്നു.

ചിന്നസ്വാമിയുടേയും ശിവപ്രിയങ്കയുടേയും പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇവരുടെ മറ്റ് രണ്ട് പെണ്‍കുട്ടികളും ഭിന്നശേഷിക്കാരാണ്. അതിന്റെ അമര്‍ഷമാണ് നാഗമ്മാള്‍ നവജാത ശിശുവിനോട് തീര്‍ത്തതെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ കുഞ്ഞിനടുത്തേക്ക് ഓടിയെത്തുമ്പോള്‍ കുഞ്ഞ് ചലനമറ്റ് കിടക്കുയായിരുന്നുവെന്നാണ് ശിവപ്രിയങ്ക പറയുന്നത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ കുഞ്ഞിനെ ഉടന്‍തന്നെ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ തലയില്‍ ചതവുകളുണ്ടായിരുന്നെന്നും കുഞ്ഞ് കുറച്ചധികം സമയമായി പട്ടിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

Other News in this category



4malayalees Recommends