ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വകഭേദം കണ്ടെത്തിയെങ്കിലും ആശങ്ക വേണ്ട ; കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോഴും ആശ്വാസകരമായി പുതിയ റിപ്പോര്‍ട്ട്

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വകഭേദം കണ്ടെത്തിയെങ്കിലും ആശങ്ക വേണ്ട ; കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോഴും ആശ്വാസകരമായി പുതിയ റിപ്പോര്‍ട്ട്
കോവിഡ് പുതിയ ഡെല്‍റ്റ വകഭേദം ന്യൂ സൗത്ത് വെയില്‍സില്‍ കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള വകഭേദത്തേക്കാള്‍ ഭീഷണിയുള്ളതല്ല പുതിയ വകഭേദമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. രോഗ വ്യാപന തോതിലും പുതിയ വേരിയന്റ് മുന്‍ വകഭേദത്തേക്കാള്‍ ശേഷി കുറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്.

എട്ടു പേര്‍ക്കാണ് പുതിയ വേരിയന്റ് കണ്ടെത്തിയിരിക്കുന്നത്. ന്യൗസൗത്ത് വെയില്‍സിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി.

വാക്‌സിനേഷന്‍ പ്രതിരോധ ശേഷിയേയും പുതിയ വേരിയന്റ് ബാധിക്കുന്നില്ലെന്നും പറയുന്നു. എങ്ങനെയാണ് വേരിയന്റ് വ്യാപനം ഉണ്ടായതെന്ന കാര്യം പരിശോധിച്ചുവരികയാണ്. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് വ്യക്തമാക്കുമെന്നും ചീഫ് ഹെല്‍ത്ത് ഓഫീസര്‍ വ്യക്തമാക്കി.

പുതിയതായി 646 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16 വയസ്സിന് മുകളിലുള്ള 89.4 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. 70 ശതമാനം പേരും രണ്ട് വാക്‌സിനും സ്വീകരിച്ചവരാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്കാണ് രോഗം മൂര്‍ഛിക്കുന്നതും മരണം സംഭവിക്കുന്നതുമെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഏതായാലും കോവിഡ് ജാഗ്രത കൈവിടരുതെന്നും ലോക്ക്ഡൗണ്‍ ഇളവുകളിലും പരമാവധി സാമൂഹിക അകലം ഉള്‍പ്പെടെ നിബന്ധനകള്‍ പാലിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category



4malayalees Recommends