ആ ചെറിയ കൈപിഴവാണ് എനിക്ക് പ്ലാസ്റ്റിക് ചോപ്ര എന്ന പേര് നല്‍കിയത്; പ്രിയങ്ക പറയുന്നു

ആ ചെറിയ കൈപിഴവാണ് എനിക്ക് പ്ലാസ്റ്റിക് ചോപ്ര എന്ന പേര് നല്‍കിയത്; പ്രിയങ്ക പറയുന്നു
താരസുന്ദരി പ്രിയങ്കയ്ക്ക് ഒരിക്കല്‍ പ്ലാസ്റ്റിക് ചോപ്ര എന്ന പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു സര്‍ജറിയില്‍ വന്നു പോയ ചെറിയൊരു പിഴവായിരുന്നു താരത്തിന് പ്ലാസ്റ്റിക് ചോപ്ര എന്ന ഇരട്ടപ്പേര് കേള്‍ക്കാന്‍ കാരണമായത്. 2000 ങ്ങളുടെ തുടക്കത്തില്‍ മൂക്കില്‍ നടത്തിയൊരു സര്‍ജറിയെ തുടര്‍ന്ന് പ്രിയങ്കയുടെ രൂപം തന്നെ മാറിപ്പോയിരുന്നു. ലോകസുന്ദരി പട്ടം നേടിയതിന് പിന്നാലെയായിരുന്നു സംഭവം.

നടിയ്ക്ക് നേസല്‍ കാവിറ്റിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ശ്വാസ തടസത്തിന് കാരണമാകുമായിരുന്നു. ഇതില്‍ നിന്നും മുക്തയാകാന്‍ വേണ്ടിയായിരുന്നു പ്രിയങ്ക സര്‍ജറി നടത്താന്‍ തീരുമാനിക്കുന്നത്.

പോളിപ് ഷേവ് ചെയ്യുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ മൂക്കിന്റെ പാലവും ഷേവ് ചെയ്യുകയായിരുന്നു.

ഇതോടെ മൂക്കിന്റെ പാലം തകര്‍ന്നു. സര്‍ജറിയ്ക്ക് ശേഷം ബാന്റേജ് മാറ്റുന്ന സമയത്തായിരുന്നു ആ പിഴവ് തിരിച്ചറിയുന്നത്. ഞാനും അമ്മയും ഭയന്നു പോയി. എന്റെ യഥാര്‍ത്ഥ മൂക്ക് പോയിരുന്നു. എന്റെ മുഖം മൊത്തം മാറിപ്പോയി. ഞാന്‍ ഞാനല്ലാതെയായി മാറിയിരുന്നു. എനിക്ക് അതിയായ സങ്കടവും പ്രതീക്ഷകള്‍ നശിക്കുകയും ചെയ്തിരുന്നു. കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ തീര്‍ത്തും അപരിചിതയായൊരു പെണ്‍കുട്ടിയെ കാണുന്നത് പോലെയായിരുന്നു. ആ തിരിച്ചടിയില്‍ നിന്നും എനിക്ക് ഉടനെയൊന്നും കരയറാന്‍ പറ്റില്ലെന്ന് തോന്നി' എന്നാണ് പ്രിയങ്ക പറയുന്നു.

പിന്നാലെ പ്രിയങ്കയെ മാധ്യമങ്ങളും മറ്റും പ്ലാസ്റ്റിക് ചോപ്ര എന്ന് പേരിട്ട് വിളിക്കുകയായിരുന്നു. എന്താണ് സംഭവിച്ചെന്ന കാര്യത്തില്‍ താന്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ തയ്യാറാണെങ്കിലും പരസ്യമായി ഇതേക്കുറിച്ച് സംസാരിക്കുന്നതില്‍ താന്‍ നിയന്ത്രണം പാലിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്



Other News in this category



4malayalees Recommends