ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യും, ലൈംഗികമായി ഉപദ്രവിക്കും, ദൃശ്യങ്ങള്‍ പകര്‍ത്തും; മുന്‍ സ്പാന്‍ഡൗ ബാലറ്റ് ഗായകന്‍ റോസ് വില്ല്യമിനെതിരെ കുറ്റങ്ങള്‍ ചുമത്തി കോടതി

ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യും, ലൈംഗികമായി ഉപദ്രവിക്കും, ദൃശ്യങ്ങള്‍ പകര്‍ത്തും; മുന്‍ സ്പാന്‍ഡൗ ബാലറ്റ് ഗായകന്‍ റോസ് വില്ല്യമിനെതിരെ കുറ്റങ്ങള്‍ ചുമത്തി കോടതി

നിരവധി സ്ത്രീകള്‍ക്കെതിരെ ബലാത്സംഗവും, ലൈംഗിക പീഡനവും നടത്തിയ കേസില്‍ കോടതിയില്‍ ഹാജരാക്കിയ മുന്‍ സ്പാന്‍ഡൗ ബാലറ്റ് ഗായകന്‍ റോസ് വില്ല്യമിന് എതിരെ കോടതിയില്‍ കുറ്റങ്ങള്‍ ചുമത്തി.


ആറ് വ്യത്യസ്ത സ്ത്രീകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ചെന്നും 34-കാരനെതിരായ കേസില്‍ പറയുന്നു. ഏഴാമതൊരു സ്ത്രീയെ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കുകയും, ബ്ലാക്ക്‌മെയിലിംഗ് നടത്തി, സ്വകാര്യ ലൈംഗിക ചിത്രം പുറത്തുവിടുകയും ചെയ്തതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

സ്‌കോട്ട്‌ലണ്ടുകാരനായ വൈല്‍ഡിനെ കാര്‍ലൈല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 2013 മുതല്‍ 2018 വരെ കാലയളവില്‍ 17 കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. വ്യാഴാഴ്ച അബെര്‍ദീനിലുള്ള മാതാപിതാക്കളുടെ വസതിയില്‍ നിന്നും അറസ്റ്റിലായതോടെയാണ് വൈല്‍ഡിനെ കോടതിയില്‍ ഹാജരാക്കിയത്.

പ്രതിക്കൂട്ടില്‍ നിര്‍ത്തി കുറ്റങ്ങള്‍ നിരത്തുമ്പോള്‍ ഗായകന്‍ വിതുമ്പുകയും ചെയ്തു. ലണ്ടനിലെ വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയിലാണ് ഇയാളെ ഇനി ഹാജരാക്കുക. 2019ല്‍ വൈല്‍ഡിന്റെ ഫോണ്‍ പിടിച്ചെടുത്തതോടെയാണ് ഇയാളുടെ തനിസ്വഭാവം പുറത്തുവന്നത്. ഉറങ്ങുന്ന സ്ത്രീകളെ അക്രമിക്കുന്ന സ്വന്തം ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്നും പോലീസിന് ലഭിച്ചു.

പല സ്ത്രീകളെയും പോലീസിന് ഔദ്യോഗികമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബലാത്സംഗത്തിന് ഇരയാക്കിയ യുവതിയെ വര്‍ഷങ്ങള്‍ക്ക് ശേഷവും ബ്ലാക്ക്‌മെയിലിംഗ് ചെയ്യുകയും, ഇവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്‌തെന്നും കോടതിയില്‍ വ്യക്തമായി.
Other News in this category



4malayalees Recommends