ഞങ്ങള്‍ തമ്മിലുള്ളത് അമ്മ മകന്‍ ബന്ധം ; അല്ലെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നതെന്തും അനുസരിക്കാം ; ഫക്രു

ഞങ്ങള്‍ തമ്മിലുള്ളത് അമ്മ മകന്‍ ബന്ധം ; അല്ലെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നതെന്തും അനുസരിക്കാം ; ഫക്രു
മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകന്‍ ബന്ധമെന്ന് ബിഗ് ബോസ് താരം ഫുക്രു. ശരിയല്ലാത്ത ഒരു ബന്ധം താനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും താന്‍ അനുസരിക്കുമെന്നും ഫുക്രു പരസ്യമായി വെല്ലുവിളിച്ചു. പുതുതായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഫുക്രുവിന്റെ വെല്ലുവിളി. സ്വന്തം പേരില്‍ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് ഫുക്രു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'തന്റെ ജീവിതത്തില്‍ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാള്‍ മുതല്‍ താന്‍ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങള്‍ വന്നിട്ടുള്ളത്. താന്‍ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാല്‍ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്. അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും തന്റെ കമ്യൂണിക്കേഷന്റെ പ്രശ്‌നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്.

അങ്ങനെ ഒരു ബന്ധം താനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും താന്‍ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അങ്ങനൊരു ഫീലിങ്‌സ് ഉണ്ടായിരുന്നെന്ന് നിങ്ങള്‍ തെളിയിക്കണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ പറയുന്നതെന്തും താന്‍ ചെയ്യാമെന്നും ഫുക്രു പറഞ്ഞു. തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ആളുകള്‍ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു. മഞ്ജുമ്മ (മഞ്ജു പത്രോസ്) യുടെ പേരിലാണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാന്‍ സംസാരിച്ചത് നിങ്ങള്‍ക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്.

മഞ്ജുമ്മയുടെ പേരില്‍ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതില്‍ ഒരു തുള്ളി പോലും സത്യമില്ല. അതേ സമയം തന്റെ ജീവിതത്തില്‍ ഏറ്റവും മോശവും നല്ലതുമായ കാര്യം എന്താണെന്ന ചോദ്യത്തിന് രണ്ടിനും ഉത്തരം ഒന്നാണെന്നാണ് ഫുക്രു പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുക എന്നതാണെന്നും ഫുക്രു കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends