സുഹൃത്തുക്കള്‍ മരിച്ച സങ്കടത്തില്‍ തന്റെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട കവിയ്ക്ക് പുലര്‍ച്ചെ മരണം

സുഹൃത്തുക്കള്‍ മരിച്ച സങ്കടത്തില്‍ തന്റെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട കവിയ്ക്ക് പുലര്‍ച്ചെ മരണം
ഏറെ അടുപ്പമുള്ള സുഹൃത്തുക്കളുടെ മരണത്തെക്കുറിച്ച് വേദനയോടെ ഫേസ്ബുക്കില്‍ ചൊവ്വാഴ്ച കുറിപ്പെഴുതിയ കവിയും എഴുത്തുകാരനമായ ദത്തന്‍ ചന്ദ്രമതി ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത് വിശ്വസിക്കാനാകാതെ കൂട്ടുകാര്‍. ദത്തന്‍ ചന്ദ്രമതി എന്ന സുനില്‍ ദത്ത് (55)ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

മരിച്ചുപോയ ഉറ്റ സുഹൃത്തുക്കളുടെ ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12.50 ഓടെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. തനിക്കുള്ള മരണത്തിന്റെ ടോക്കണ്‍ ചുട് അറിയുന്നുണ്ടെന്നും നാളെ നാളെ എന്ന് അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നപോലെയെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി വാര്‍ഫ് സൂപ്രണ്ടന്റായിരുന്ന സുനില്‍ എറണാകുളം അത്താണി സ്വദേശിയാണ്. സംസ്‌കാരം യുസി കോളജ് ആലുവ ശ്മശാനത്തില്‍ നടന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

എനിക്കുള്ള ടോക്കണ്‍ ചൂട്

ന്റെ കട്ട ചങ്കുകള്‍, മനു മാധവന്‍,കുറത്തിയാടന്‍, ദിനീഷ്.

എവിടെ കൂടിയാലും വെള്ളമടിക്കും

കവിത പാടും, തെറിവിളിക്കും

അടിയുണ്ടാക്കും.

പൗരസ്വാതന്ത്ര്യം , സ്ത്രീ,ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍.

എന്നാലും വീട്ടില്‍ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ.

മനു മാധവന്‍ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറില്‍ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയില്‍ അവനൊപ്പം കൂടി. ഇന്നലെ അവനും………. ബാക്കി ഞാന്‍ മാത്രം

മൂന്നുപേരും അവര്‍ ഒന്നായി എന്നേ മാത്രം പുറന്തള്ളി

എനിക്കുള്ള നറുക്ക്………….

നാളെ നാളെ എന്നൊരു സൈക്കിള്‍ അനൗസ്‌മെന്റ് വാഹനം തലയില്‍ പെരുക്കുന്നു.

Other News in this category



4malayalees Recommends