'ബെല്‍റ്റ് കൊണ്ട് അടിച്ചു, ചട്ടുകം ഉപയോഗിച്ചു പൊളളിച്ചു'; കോഴിക്കോട് വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം, ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്

'ബെല്‍റ്റ് കൊണ്ട് അടിച്ചു, ചട്ടുകം ഉപയോഗിച്ചു പൊളളിച്ചു'; കോഴിക്കോട് വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം, ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്
കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു.

ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊളളിച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നാലു മാസമായി കുട്ടിയെ ഫ്‌ലാറ്റില്‍ ജോലിക്കു നിര്‍ത്തിയിരിക്കുകയായിരുന്നു.

കുട്ടിയെ ഉപദ്രവിക്കുന്നതായി ഫ്‌ളാറ്റിലെ അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ച ശേഷം കുട്ടിയെ വെള്ളിമാടുകുന്നിലെ ബാലികാസദനത്തിലേക്കു മാറ്റി.

Other News in this category



4malayalees Recommends