യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരുടെ മരണം സ്ഥിരീകരിച്ചു ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഉള്‍പ്പെടെ നാലു പേരുടേയും മൃതദേഹം കണ്ടെത്തി

യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരുടെ മരണം സ്ഥിരീകരിച്ചു ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഉള്‍പ്പെടെ നാലു പേരുടേയും മൃതദേഹം കണ്ടെത്തി
കാലിഫോര്‍ണിയയിലെ മെര്‍സെഡ് കൗണ്ടിയില്‍ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലു ഇന്ത്യന്‍ വംശജരുടെ മൃതദേഹം കണ്ടെത്തി. ജസ്ദീപ് സിങ് (36) ഭാര്യ ജസ്ലീന്‍ കൗര്‍ (27) എട്ടുമാസം പ്രായമുള്ള മകള്‍ അരോഹ് ധാരി, ബന്ധുവായ അമന്‍ദീപ് സിങ് (39) എന്നിവരാണ് മരിച്ചത്. മെര്‍സെഡന് കൗണ്ടിയിലെ തോട്ടത്തിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കേസിലെ പ്രതി ജീസസ് മാനുവല്‍ സല്‍ഗാഡോ (48) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പൊലീസിനെ കണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ഗുരുതരാവസ്ഥയിലാണ്.

തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. സൗത്ത് ഹൈവേ 59 ല്‍ 800 ബ്ലോക്കിലെ ബിസിനസ് സ്ഥാപനത്തില്‍ നിന്നാണ് കുടുംബത്തെ തട്ടിക്കൊണ്ടുപോയത്.

വാഹനത്തിന് തീപിടിച്ചെന്ന വാര്‍ത്തയില്‍ എത്തിയ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2020 ഡോഡ്ജ് റാം ട്രക്കാണ് കത്തിയതെന്ന് തിരിച്ചറിഞ്ഞു. രജിസ്റ്റര്‍ ചെയ്ത അമന്‍ ദീപുമായി ബന്ധപ്പെടാന്‍ നോക്കിയിട്ടും സാധിച്ചില്ല. മറ്റൊരു ബന്ധുവിനെ പൊലീസ് സമീപിച്ചു. തുടര്‍ന്നാണ് നാലു പേരെ കാണാനില്ലെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മോഷണ ശ്രമമാകും കാരണമെന്നാണ് പൊലീസ് കരുതുന്നത്.

Other News in this category



4malayalees Recommends