ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, ദേശീയ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന പാടില്ല

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, ദേശീയ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന പാടില്ല

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ ശശി തരൂര്‍ നടുത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സമതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഉയര്‍ത്തിയത്. ദേശീയ നേതൃത്വത്തിനെതിരെ തരൂര്‍ പരസ്യവിമര്‍ശനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ ആരും തരൂരിനെതിരെ പരാതി നല്‍കിയിട്ടില്ലന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു.


മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് പരസ്യ പിന്തുണ നല്‍കുന്ന സീനിയര്‍ നേതാക്കളുടെ നടപടിയില്‍ തരൂര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തരൂര്‍ പറഞ്ഞിരുന്നു. പി സി സി കള്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിക്കുന്ന രീതി സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തിലെ നേതാക്കളുടെ ഖാര്‍ഗെക്കനുകൂലമായ പരസ്യ നിലപാടിനെയും തരൂര്‍ വിമര്‍ശിച്ചു. രമേശ് ചെന്നിത്തല പാര്‍ട്ടി ഭാരവാഹിയല്ലാത്തത് കൊണ്ട് അ്‌ദ്ദേഹം ഖാര്‍ഗെക്ക് വേണ്ടി പ്രചരണം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ മററു ഭാരവാഹികള്‍ തനിക്കെതിരായ നിലപാട് എടുക്കുന്നത്ശരിയായ നടപടിയല്ലന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു.



Other News in this category



4malayalees Recommends