കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക് എന്ന പേരില്‍ ഫോണ്‍ വന്നു ; അന്വേഷിക്കാനെത്തിയ രണ്ടുപൊലീസുകാരെ പ്രകോപനമില്ലാതെ വെടിവച്ചു കൊന്നു, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക് എന്ന പേരില്‍ ഫോണ്‍ വന്നു ; അന്വേഷിക്കാനെത്തിയ രണ്ടുപൊലീസുകാരെ പ്രകോപനമില്ലാതെ വെടിവച്ചു കൊന്നു, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു
കണക്ടികട്ടില്‍ രണ്ടു പൊലീസുകാര്‍ക്ക് ദാരുണാന്ത്യം. കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കിടുന്നുവെന്ന പേരില്‍ വിളിച്ചറിയിച്ചതോടെ എത്തിച്ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

പൊലീസിന് നേരെ വെടിയുതിര്‍ത്തയാള്‍ കൊല്ലപ്പെടുകയും ഇയാളുടെ സഹോദരന് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രിസ്റ്റോള്‍ പൊലീസ് ഓഫീസര്‍മാരാണ് മരിച്ചത്.

കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കു നടക്കുന്നുവെന്ന് അറിയിച്ച് ബുധനാഴ്ച രാത്രിയാണ് പൊലീസിന് ഫോണ്‍ വന്നത്. പക്ഷെ ഇതു വ്യാജ ഫോണ്‍ കോളായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മൂന്നു ഓഫീസര്‍മാര്‍ വീട്ടിലെത്തി. ഉടനെ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസര്‍ അലക്‌സ് ഹംസി സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. സെര്‍ജന്റ് ഡസ്റ്റിന്‍ ഡിമോണ്ട് ആശുപത്രിയിലും വച്ച് മരണത്തിന് കീഴടങ്ങി.

പ്രതിയെന്ന് സംശയിക്കുന്ന 35 കാരനായ നിക്കോളസ് ബ്രൂച്ചര്‍ പൊലീസ് വെടിവയ്പ്പില്‍ മരിച്ചു. 32 കാരനായ സഹോദരന് സാരമായി പരിക്കേറ്റു.

മുപ്പതോളം തവണ വെടിയൊച്ച കേട്ടതായി സമീപ വാസികള്‍ പറഞ്ഞു.

Other News in this category



4malayalees Recommends