അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് അഞ്ച് ഏത്തമിടല്‍ ശിക്ഷ ; പ്രതിഷേധമുയരുന്നു

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് അഞ്ച് ഏത്തമിടല്‍ ശിക്ഷ ; പ്രതിഷേധമുയരുന്നു
അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നിസാര ശിക്ഷ നല്‍കി വിട്ടയച്ചതിനെതിരെ പ്രതിഷേധം. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. അഞ്ച് ഏത്തമിടലായിരുന്നു ഇയാള്‍ക്ക് ശിക്ഷയായി പഞ്ചായത്ത് വിധിച്ചത്. ആള്‍ക്കൂട്ടത്തിന് മധ്യത്തില്‍ ഇയാള്‍ ഏത്തമിടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചോക്കലേറ്റ് തരാമെന്ന് പറഞ്ഞ് ചോക്കലേറ്റ് ഫാമിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. വിവരം അറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടി പഞ്ചായത്തിന് മുന്നില്‍ എത്തിച്ചു. എന്നാല്‍ പൊലീസില്‍ വിവരമറിയിക്കേണ്ടെന്ന് തീരുമാനിച്ച് പഞ്ചായത്തിലെ മുതിര്‍ന്നവര്‍ തന്നെ ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. ആളില്ലാത്ത സ്ഥലത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയതിനാണ് ഏത്തമിടല്‍ ശിക്ഷ വിധിച്ചത്. ശിക്ഷ നല്‍കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയുള്‍പ്പടെ ടാഗ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പലരും വീഡിയോ പങ്കുവെയ്ക്കുന്നത്. പൊലീസും നിയമവും ഇല്ലാത്ത പ്രാചീന രീതിയാണോ പിന്തുടരുന്നതെന്ന വിമര്‍ശനും ഉയരുന്നുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ സംഭവത്തില്‍ നടപടി സ്വീകരിച്ചുവെന്ന് അറിയിച്ച് പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗള രംഗത്തെത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends