കൊറോണ മനുഷ്യനിര്‍മ്മിത വൈറസ്; വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നത് തന്നെയെന്നും ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍

കൊറോണ മനുഷ്യനിര്‍മ്മിത വൈറസ്; വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നത് തന്നെയെന്നും ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍
കോവിഡ് 19ന് കാരണമായ കൊറോണ മനുഷ്യനിര്‍മ്മിത വൈറസ് ആണെന്ന് വുഹാനിലെ ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. വൈറസ് ലാബില്‍ നിന്ന് ചോരുകയായിരുന്നെന്നാണ് അമേരിക്കക്കാരനായ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് പറയുന്നത്. 'ദി ട്രൂത്ത് എബൗട്ട് വുഹാന്‍' എന്ന തന്റെ പുസ്തകത്തില്‍ ഹഫ് ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബില്‍ നിന്ന് വൈറസ് പുറത്തേക്ക് എത്തുകയായിരുന്നെന്നാണ് ഹഫ് പറയുന്നത്. അമേരിക്കയുടെ ധനസഹായത്തോടെയാണ് കൊറോണ വൈറസ് വ്യാപിക്കാനിട വന്നതെന്നും ഹഫ് ആരോപിക്കുന്നു. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള എന്‍ജിഒ സംഘടനയായ ഇക്കോ ഹെല്‍ത്ത് അലയന്‍സിന്റെ മുന്‍ വൈസ് പ്രസിഡന്റാണ് മിസ്റ്റര്‍ ഹഫ്. ചൈനയുടെ പരീക്ഷണങ്ങള്‍ മതിയായ സുരക്ഷയോടെ ആയിരുന്നില്ല നടത്തിയതെന്നും അതിന്റെ ഫലമായാണ് വുഹാന്‍ ലാബില്‍ ചോര്‍ച്ചയുണ്ടായതെന്നും ഹഫ് തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു.

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകളുടെ കേന്ദ്രമാണ് വുഹാന്‍ ലാബ്. ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലാബ് തൊഴിലാളികളും വൈറസ് അവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. 'ലാബില്‍ ശരിയായ ജൈവസുരക്ഷ, ബയോസെക്യൂരിറ്റി, റിസ്‌ക് മാനേജ്‌മെന്റ് എന്നിവ ഉറപ്പാക്കുന്നതിന് മതിയായ നിയന്ത്രണ നടപടികള്‍ ഇല്ലായിരുന്നു, വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലാബ് ചോര്‍ച്ചയ്ക്ക് ഇത് കാരണമായി.' ആന്‍ഡ്രൂ ഹഫ് തന്റെ പുസ്തകത്തില്‍ പറയുന്നു. കൊറോണ ജനിതക എഞ്ചിനീയറിംഗ് ഏജന്റാണെന്ന് ആദ്യ ദിവസം മുതല്‍ ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോടെക്‌നോളജി ചൈനക്കാര്‍ക്ക് കൈമാറിയതിന് അമേരിക്കന്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്നും ഹഫ് പറയുന്നു.

Other News in this category



4malayalees Recommends