മയക്കുമരുന്ന് ചെറിയ ബാഗിലാക്കി ജയിലിലെ തടവുകാര്‍ക്ക് എത്തിക്കുന്ന പ്രാവിനെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ; പ്രത്യേക പരിശീലനം ലഭിച്ച പ്രാവിനെ പണിപ്പെട്ട് കണിയിലാക്കി കനേഡിയന്‍ ജയില്‍ അധികൃതര്‍

മയക്കുമരുന്ന് ചെറിയ ബാഗിലാക്കി ജയിലിലെ തടവുകാര്‍ക്ക് എത്തിക്കുന്ന പ്രാവിനെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ; പ്രത്യേക പരിശീലനം ലഭിച്ച പ്രാവിനെ പണിപ്പെട്ട് കണിയിലാക്കി കനേഡിയന്‍ ജയില്‍ അധികൃതര്‍
മയക്കുമരുന്ന് ചെറിയ ബാഗിലാക്കി ജയിലിലെ തടവുകാര്‍ക്ക് എത്തിക്കുന്ന പ്രാവിനെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍. ശരീരത്തില്‍ മയക്കുമരുന്ന് നിറച്ച ചെറു ബാഗുമായെത്തിയ പ്രാവിനെയാണ് കനേഡിയന്‍ ജയിലില്‍ പിടികൂടിയത്.

ഡിസംബര്‍ 29ന് ബ്രിട്ടീഷ് കൊളംബിയയിലെ ആബട്‌സ്ഫഡ് ജയിലിലായിരുന്നു സംഭവം. തടവുകാര്‍ക്ക് സെല്ലുകള്‍ക്ക് പുറത്ത് ഗെയിമുകള്‍ കളിക്കാനും സ്വതന്ത്രമായി ഇരിക്കാനുമൊക്കെയുള്ള മേഖലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രാവിനെ കണ്ടത്. പ്രത്യേകം പരിശീലനം ലഭിച്ച പ്രാവാണ് ഇതെന്ന് കരുതുന്നു.

ഏറെ പണിപ്പെട്ട് പ്രാവിനെ അധികൃതര്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നു. പ്രാവില്‍ ഘടിപ്പിച്ചിരുന്ന ചെറുബാഗിനുള്ളില്‍ 30 ഗ്രാം ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ ആണുണ്ടായിരുന്നതെന്നും ഇത് പിടിച്ചെടുത്ത ശേഷം പ്രാവിനെ സ്വതന്ത്രമാക്കി വിട്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ പ്രാവിന്റെ ലക്ഷ്യം ആരിലേക്കായിരുന്നെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഇതിന് മുമ്പ് തടവുകാരിലേക്ക് ഏതെങ്കിലും തരത്തിലെ വസ്തുക്കള്‍ എത്തിക്കാന്‍ പുറത്തുനിന്നുള്ളവര്‍ ഡ്രോണിനെ ജയില്‍ പരിസരത്ത് കടത്തിവിട്ടുണ്ടെന്നും അല്ലെങ്കില്‍ ജയില്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അവ എറിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ആദ്യമായണ് ഒരു പ്രാവിനെ ഇത്തരം കള്ളക്കടത്തുകള്‍ക്ക് ഈ ജയിലില്‍ ഉപയോഗിക്കപ്പെടുന്നത്.




Other News in this category



4malayalees Recommends