യുക്രൈനില്‍ മിസൈല്‍ ആക്രമണം ശക്തമാക്കി റഷ്യ , 12 പേര്‍ കൊല്ലപ്പെട്ടു ; യുക്രൈന്‍ സൈന്യത്തിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് ബ്രിട്ടന്‍ ; കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് പുടിന്റെ മുന്നറിയിപ്പ്

യുക്രൈനില്‍ മിസൈല്‍ ആക്രമണം ശക്തമാക്കി റഷ്യ , 12 പേര്‍ കൊല്ലപ്പെട്ടു ; യുക്രൈന്‍ സൈന്യത്തിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് ബ്രിട്ടന്‍ ; കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് പുടിന്റെ മുന്നറിയിപ്പ്
യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ഡിനിപ്രോയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. കീവിലും ഖാര്‍ക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷം

കിഴക്കന്‍ യുക്രൈന്‍ പ്രദേശമായ ഡിനിപ്രോയില്‍ ഒന്‍പത് നിലക്കെട്ടിടത്തിലുണ്ടായ മിസൈലാക്രമണത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പട്ടതായാണ് റിപ്പോര്‍ട്ട്. പതിനാല് കുട്ടികള്‍ ഉള്‍പ്പെടം 73 പേര്‍ക്ക് പരുക്കേറ്റു. പ്രധാന വൈദ്യുതിനിലയങ്ങളില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് പല പ്രദേശങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചു.

കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് രാത്രിവൈകിയും ശ്രമം തുടര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നൂറുകണക്കിന് പേര്‍ തടിച്ചുകൂടി. യുദ്ധത്തെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കണമെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

യുക്രൈന്‍ സൈന്യത്തിന് കൂടുതല്‍ സഹായം എത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. എന്നാല്‍ യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends