മകനെ അടിപിടിക്കേസില്‍ നിന്നും രക്ഷിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ശല്യം ചെയ്തു ; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മകനെ അടിപിടിക്കേസില്‍ നിന്നും രക്ഷിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ശല്യം ചെയ്തു ; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
സ്‌കൂളിലെ അടിപിടിക്കേസില്‍ പ്രതി സ്ഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ ശല്യം ചെയ്ത പോലീസുകാരനെതിരെ നടപടി. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്‌ഐ എന്‍ അശോക് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. വീട്ടമ്മയെ നിരന്തരമായി ഫോണില്‍ വിളിച്ച് എസ്‌ഐ മോശമായി പെരുമാറിയിരുന്നു.

അതേസമയം, നവംബര്‍ മാസത്തില്‍ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു.

ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു എടച്ചേരിയിലെ മുന്‍ എസ്‌ഐ ആയിരുന്ന അബ്ദുള്‍ സമദിനെതിരായി എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പോലീസ് മേധിവിക്ക് നല്‍കിയ പരാതി. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്നും നിജേഷ് ആരോപിച്ചു.

ഭാര്യയെ കൊണ്ട് ഗാര്‍ഹിക പീഡന പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവര്‍ തമ്മിലെ ബന്ധം ചോദ്യം ചെയ്താല്‍ വീണ്ടും കേസില്‍ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് ആരോപിച്ചിരുന്നു. നിജേഷിന്റെ പരാതിയില്‍ സമദിനെ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നു എന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയുള്ള നടപടി.





Other News in this category



4malayalees Recommends