കുട്ടി കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്ന് പിതാവ് ; സിഡ്‌നിയില്‍ മണിക്കൂറുകളോളം കാറിലിരുന്ന മൂന്നു വയസുകാരന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കുട്ടി കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്ന് പിതാവ് ; സിഡ്‌നിയില്‍ മണിക്കൂറുകളോളം കാറിലിരുന്ന മൂന്നു വയസുകാരന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി
തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെ ഗ്ലെന്‍ഫീല്‍ഡിലാണ് വ്യാഴാഴ്ച ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്. ഗ്ലെന്‍ഫീല്‍ഡിലെ റെയില്‍വേ പരേഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ രാവിലെ മുതല്‍ വൈകിട്ട് മൂന്നു മണിവരെയാണ് മൂന്നു വയസുകാരന്‍ ഒറ്റയ്ക്കിരുന്നത്. കുട്ടിയുടെ അച്ഛന്‍ രാവിലെ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.പ്രദേശത്ത് 34 ഡിഗ്രി സെല്‍ഷ്യസായിരുന്നു വ്യാഴാഴ്ചത്തെ ചൂട്.

മൂന്നു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ചുട്ടുപഴുത്ത കാറിനുള്ളില്‍ കുഞ്ഞിനെ കണ്ടത്.തുടര്‍ന്ന് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും, സംഭവസ്ഥലത്ത് തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.ദിവസം മുഴുവന്‍ കുഞ്ഞ് കാറിനുള്ളിലായിരുന്നു എന്നാണ് ലഭിച്ച വിവരമെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

കുട്ടിയുടെ പിതാവിനെ ക്യാംപല്‍ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തു.അദ്ദേഹത്തിനെതിരെ കേസെടുക്കാതെ വിട്ടയച്ചു എന്ന് പൊലീസ് അറിയിച്ചു.

രാവിലെ കാര്‍ നിര്‍ത്തി പോയപ്പോള്‍, കുട്ടി കാറിനുള്ളിലുണ്ടായിരുന്ന കാര്യം മറന്നുപോയി എന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.കുട്ടികളെ ഒറ്റയ്ക്ക് കാറിലാക്കാന്‍ പാടില്ല എന്നാണ് ഓസ്‌ട്രേലിയയിലെ നിയമം.

കുറച്ചു നേരം പോലും അടച്ചിട്ടിരിക്കുന്ന കാറിലിരിക്കുന്നത് കുട്ടികള്‍ക്ക് മാരകമാകാം എന്ന് കിഡ്‌സേഫ് വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.വര്‍ഷം ശരാശരി 5,000 കുട്ടികളെയെങ്കിലും ഇത്തരത്തില്‍ ചുട്ടുപൊള്ളിയ കാറുകളില്‍ നിന്ന് രക്ഷപ്പെടുത്താറുണ്ടെന്നും കിഡ്‌സേഫ് വ്യക്തമാക്കി. ഇതില്‍ കൂടുതലും രക്ഷിതാക്കള്‍ കാറില്‍ കുട്ടികളുണ്ടെന്ന കാര്യം മറുന്നുപോകുന്നതാണ്.



Other News in this category



4malayalees Recommends